ലക്നൗ: ഉത്തർപ്രദേശിലെ മീററ്റിൽ ബലാത്സംഗ കേസ് പ്രതിയായ കൊടും ക്രിമിനൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കേസുകളിലെ പ്രതിയായ ഷെഹസാദ് (35) ആണ് കൊല്ലപ്പെട്ടത്. നെഞ്ചിൽ വെടിയേറ്റ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.സരൂർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ വനത്തിനുള്ളിൽ വച്ചാണ് ഏറ്റുമുട്ടൽ നടന്നത്.
കൊലപാതകശ്രമം എന്നിവയുൾപ്പെടെ ഏഴ് കേസുകളിലെ പ്രതിയാണ് ഷെഹ്സാദെന്ന് മീററ്റ് എസ്എസ്പി വിപിൻ ടാഡ പറഞ്ഞു. അഞ്ച് വയസുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അഞ്ച് വർഷം തടവിന് ശിക്ഷിക്കപ്പെട്ടിരുന്നു. ജയിൽ നിന്നും പുറത്തിറങ്ങിയ ഇയാൾ ഏഴ് വയസുള്ള കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചു. ഒൻപത് മാസമായി ഒളിവിൽ കഴിയുകയായിരുന്ന ഷെഹസാദിന്റെ തലയ്‌ക്ക് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നുവെന്നും വിപിൻ ടാഡ പറഞ്ഞു.















