ന്യൂഡൽഹി: ബിഹാറിൽ താമരവിരിയുമെന്ന് ഉറപ്പിച്ച് ആദ്യഘട്ട വോട്ടെണ്ണൽ. കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ സഖ്യം കുതിക്കുകയാണ്. 11 മണി വരെയുള്ള കണക്കുകൾ പ്രകാരം 193 സീറ്റുകളിൽ മുന്നിലാണ് എൻഡിഎ. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ നിതീഷ് കുമാറിന് ഭരണത്തുടർച്ച ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.
നിതീഷ് കുമാർ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവായി അദ്ദേഹം മാറും. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ ജനതാദൾ നേതാവ് തേജസ്വി യാദവ് രഘോപൂർ നിയമസഭയിൽ മുന്നിലാണ്.
എക്സിറ്റ് പോൾ സർവേകൾ തെറ്റാണെന്ന് വാദിച്ച തേജസ്വി യാദവിന്റെ പ്രവചനങ്ങൾ തള്ളിക്കളയുന്നതാണ് പുറത്തുവരുന്ന ഫലസൂചികകൾ. വൻ ഭൂരിപക്ഷത്തോടെ മഹാസഖ്യം സർക്കാർ രൂപീകരിക്കുമെന്നായിരുന്നു തേജസ്വി യാദവിന്റെ പരാമർശം.















