തിരുവനന്തപുരം: ശബരിമല തീർത്ഥാടകരെ പിഴിഞ്ഞെടുക്കാൻ പിണറായി സർക്കാർ നടപടി തുടങ്ങി. ഇതര സംസ്ഥാന അയ്യപ്പ ഭക്തരുടെ വാഹനങ്ങൾ ലക്ഷ്യം വച്ച് 7 ഇടങ്ങളിലാണ് 24 മണിക്കൂർ ചെക്ക് പോസ്റ്റ് സ്ഥാപിക്കുന്നത്. അയ്യപ്പഭക്തരിൽനിന്ന് പിഴ ഈടാക്കുക എന്നത് മാത്രമാണ് മോട്ടോർ വാഹന വകുപ്പിന്റെ ലക്ഷ്യം
അതിർത്തി കടന്നെത്തുന്ന തീർഥാടക വാഹനങ്ങളിലെ പെർമിറ്റ് ലംഘനമടക്കം പിടികൂടാനാണ് നിർദേശം. മോട്ടോർ വാഹന വകുപ്പിന്റെ അതിർത്തി ചെക്ക് പോസ്റ്റുകളെല്ലാം മൂന്ന് മാസത്തിനുള്ളിൽ അടച്ച് പൂട്ടുമെന്ന് ഗതാഗത മന്ത്രി കെ. ബി ഗണേഷ്കുമാർ പറഞ്ഞത് മാർച്ച് മാസത്തിലാണ്. ഇതിന് പിന്നാലെയാണ് ഭക്തരുടെ പണം ലക്ഷ്യമിട്ട് ചെക്ക് പോസ്റ്റ് ആരംഭിക്കുന്നത്.
ഹജ്ജ് തീർത്ഥാടനത്തിന് വാരിക്കോരി സൗജന്യങ്ങൾ നൽകുമ്പോഴാണ് അയ്യപ്പഭക്തരോടുള്ള സംസ്ഥാന സർക്കാരിന്റെ ഇരട്ടത്താപ്പ്. ഇന്നുമുതൽ തീർത്ഥാടനകാലം അവസാനിക്കുന്നതുവരെ ചെക്ക് പോസ്റ്റുകൾ പ്രവർത്തിക്കുമെന്നാണ് അറിയിപ്പ്. വയനാട്ടിലെ രണ്ടും, കണ്ണൂർ, വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം വഴിക്കടവ് എന്നിവിടങ്ങളിലെ ഒന്ന് വീതവും ചെക്ക്പോസ്റ്റുകളാണ് സ്ഥാപിക്കുന്നത്.
ഇതര സംസ്ഥാനങ്ങളിൽ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ മണ്ഡലകാലത്തും അയ്യനെ കാണാൻ എത്തുന്നത്. ഇവരെ വച്ച് എങ്ങനെയെല്ലാം ഖജനാവ് നിറയ്‌ക്കാമെന്ന കാര്യത്തിൽ മാത്രമാണ് പിണറായി സർക്കാരിന്റെ ശ്രദ്ധ. നാളെയാണ് മണ്ഡലകാലം ആരംഭിക്കുന്നത്. ഇപ്പോഴും ഏരുമേലിയിലും പമ്പയിലും സന്നിധാനത്തും ഭക്തർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന സന്നിധാനത്ത് ആവശ്യത്തിന് ശുചിമുറി പോലും നിർമിക്കാൻ സാധിക്കാത്ത പിണറായി സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും കഴിവുകേടിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.















