തിരുവനന്തപുരം :ആനന്ദ് കെ തമ്പിയുടെ മരണത്തിൽ പാർട്ടിക്കെതിരായ ആരോപണം തള്ളി ബിജെപി മുൻ ജില്ല അധ്യക്ഷൻ വി വി രാജേഷ്. സംഭവം ദുഃഖകരമാണെന്ന് വി വി രാജേഷ് പറഞ്ഞു. കുടുംബത്തിന്റെയും നാടിന്റെയും ദുഃഖത്തിൽ ബിജെപി പങ്കുചേരുന്നു.
വാർഡിൽ നിന്നും മൂന്നു പേരുകളാണ് സ്ഥാനാർത്ഥികളുടെ സാധ്യതപട്ടികയിലേക്ക് ലഭിച്ചത്. ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ല. മത്സരിക്കാൻ ആഗ്രഹമുണ്ടായിരിക്കാം, സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്നുവെന്ന് മനസിലാക്കുന്നു. എന്നാൽ പാർട്ടിക്ക് മുൻപിൽ വന്ന പട്ടികയിൽ പേരുണ്ടായിരുന്നില്ല.
ഇത്തരം മരണങ്ങൾ ഇടത് വലത് മുന്നണികൾ രാഷ്‌ട്രീയ ആയുധമാക്കുന്നത് ശരിയല്ല. സംഭവം പാർട്ടി പ്രാദേശിക ഘടകവും പോലീസും അന്വേഷിക്കുമെന്നും വി വി രാജേഷ് പറഞ്ഞു.















