ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രണവുമായി ബന്ധപ്പെട്ട് സ്വകാര്യ ടെലിവിഷൻ ചാനലുകൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ചില ചാനലുകൾ ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട വ്യക്തികളെ വെള്ളപൂളുന്ന തരത്തിലുള്ള വാർത്തകൾ നൽകിയത് ശ്രദ്ധപ്പെട്ടതിനെ തുടർന്നാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
ഡൽഹി സ്ഫോടക്കേസിൽ കസ്റ്റഡിയിൽ എടുത്ത നാല് ഡോക്ടർമാരെ കുറ്റക്കാരല്ലാത്തതിനാൽ വിട്ടയെച്ചന്ന തരത്തിൽ മീഡിയ വണും മാധ്യമവും വാർത്ത നൽകിയിരുന്നു. കൂടാതെ തരത്തിൽ കാർഡ് അടിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവക്കുകയും ചെയ്തിരുന്നു.
‘ ചില വാർത്താ ചാനലുകൾ ചെങ്കോട്ടയിലെ സ്‌ഫോടനങ്ങളിൽ ഉൾപ്പെട്ടെ വ്യക്തികളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംപ്രേഷണം ചെയ്യുന്നതായും അവരുടെ അക്രമാസക്തമായ പ്രവർത്തികളെ ന്യായീകരിക്കുന്നതായും സ്‌ഫോടകവസ്തുക്കൾ ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങൾ/വീഡിയോകൾ കാണിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇവ അക്രമത്തെ പ്രോത്സാഹിപ്പിക്കാനോ പ്രകോപിപ്പിക്കാനോ പൊതു ക്രമത്തിന് തടസമുണ്ടാക്കാനോ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാകാനോ സാധ്യതയുണ്ട്’ – മന്ത്രാലയം നിർദേശത്തിൽ പറയുന്നു.















