പത്തനംതിട്ട: മണ്ഡലമകരവിളക്ക് തീർത്ഥാടനം ആരംഭിച്ച് 15 ദിവസം കൊണ്ട് ശബരിമല ദേവസ്വം ബോർഡിന് ലഭിച്ചത് 92 കോടി. കഴിഞ്ഞ വർഷത്തേക്കാൾ 33 ശതമാനം കൂടുതലാണിത്. നവംബർ 30 വരെയുള്ള കണക്കുകളാണ് പുറത്തുവന്നത്.
അരവണ വിൽപ്പനയിലൂടെയാണ് ഭൂരിഭാഗവും വരുമാനം ലഭിച്ചിരിക്കുന്നത്. ഉണ്ണിയപ്പം വിൽപ്പനയിൽ ഇതുവരെ 3.5 കോടി രൂപ ലഭിച്ചിട്ടുണ്ട്. 26 കോടിയാണ് കാണിക്കയിൽ നിന്നുള്ള വരുമാനം. ഇന്നലെ വരെ 13 ലക്ഷത്തോളം തീർത്ഥാടകരാണ് ശബരിമലയിൽ എത്തിയത്.
അതേസമയം, ശബരിമലയിൽ തിരക്ക് കുറഞ്ഞുവരികയാണ്. ഡിസംബർ 27 വരെയുള്ള വെർച്വൽ ക്യൂ ബുക്കിംഗും പൂർത്തിയായിട്ടുണ്ട്. നിലയ്‌ക്കൽ മാത്രമാണ് സ്പോട്ട് ബുക്കിംഗുള്ളത്. രാത്രി 12 മണിക്ക് സ്പോട്ട് ബുക്കിംഗ് തുടങ്ങും. ഒരു മണിക്കൂറിനുള്ളിൽ അതും പൂർത്തിയാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.















