ചെന്നൈ: തമിഴ്നാട് മധുരൈ തിരുപ്പരൻകുണ്ഡ്രം മുരുക ക്ഷേത്രത്തിൽ കാർത്തിക ദീപം കൊളുത്താൻ എത്തിയ ഭക്തരെ പൊലീസ് തടഞ്ഞു. ആചാരപരമായി ദീപത്തൂണിൽ കാർത്തിക ദീപം തെളിക്കാൻ മദ്രാസ് ഹൈക്കോടതി അനുമതി നൽകിയിരുന്നു. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും ജില്ലാ ഭരണകൂടം 144 പ്രഖ്യാപിക്കുകയായിരുന്നു.
തുടർന്ന് ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ ഭജന ഉൾപ്പെടെ നടത്തിയാണ് ഇന്നലെ ഭക്തർ പ്രതിഷേധിച്ചത്. രാത്രിയോടെ ഹിന്ദു മുന്നണിയുടെ നേതാക്കളെ പൊലീസ് വീട്ടിൽ കയറി അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുണ്ട്..
കാർത്തിക ദീപം പുരാതന ദീപത്തൂണിൽ കൃത്യം ആറു മണിക്ക് തെളിയിക്കാം എന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് പോലും പുല്ലുവില കൽപ്പിച്ച്, ഇസ്ലാമിസ്റ്റുകളെ പ്രീണിപ്പിക്കാനായിരുന്നു ഡിഎംകെ സർക്കാരിന്റെ ശ്രമിച്ചത്.
തിരുപ്പരൻകുണ്ഡ്രം മലയിലെ സിക്കന്ദർ ബാദുഷ ദർഗയുടെ പേരിൽ ഭരണകക്ഷിയുടെ പിന്തുണയോടെ ക്ഷേത്രഭൂമി കയ്യടക്കാൻ ശ്രമിക്കുന്നത് ഇവിടെ വലിയ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. സിക്കന്ദർ ബാദുഷ മൃതദേഹം അടക്കം ചെയ്ത സ്ഥലം ആണെന്ന് പറഞ്ഞാണ് പ്രദേശം ഇസ്ലാമിസ്റ്റുകൾ കൈയടക്കി വച്ചിരിക്കുന്നത്. എന്നാൽ മലമുകകളിൽ ഇത്തരം ഒരു ഖബർ ഇല്ലെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
തിരുപ്പരൻകുണ്ഡ്രത്ത് മുന്ന് ക്ഷേത്രങ്ങളാണുള്ളത്. കൂടാതെ ഇവിടെ കാർത്തിക ദീപം തെളിക്കുന്ന ദീപസ്തംഭവുമുണ്ട്. നൂറ്റാണ്ടുകളാണ് കാർത്തിക നാളിൽ ഇവിടെ ഭക്തർ ദീപം തെളിയിക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഇവിടെ വിളക്ക് കത്തിക്കാൻ ഭക്തരെ അനുവദിച്ചിരുന്നില്ല. തുടർന്ന് ഭക്തർ കോടതിയെ സമീപീക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതുപ്രകാരമായിരുന്നു ഭക്തർ കാർത്തിക ദീപം തെളിയിക്കാൻ എത്തിയത്. ഭക്തരെ പൊലീസ് ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് കേസ് വീണ്ടും പരിഗണിക്കുന്നുണ്ട്.
മാസങ്ങൾക്ക് മുമ്പ് ക്ഷേത്രത്തിന് മുന്നിൽ വച്ച് ആടിനെ അറക്കാനുള്ള ശ്രമവും നടത്തിയിരുന്നു. എംപിയുടെ നേതൃത്വത്തിൽ എസ്ഡിപിഐക്കാരാണ് കലാപത്തിനുള്ള ശ്രമം നടത്തിയത്.















