ന്യൂഡൽഹി: വിദേശ രാജ്യങ്ങളിലെ തലവൻമാരെ കാണാൻ നരേന്ദ്രമോദി സർക്കാർ അനുവദിക്കുന്നില്ലെന്ന കോൺഗ്രസ് നേതാവ് രാഹുലിന്റെ ആരോപണം വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ തള്ളി. രാഹുലിന്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണ്. പ്രതിപക്ഷവുമായി കൂടിക്കാഴ്ച നടത്തണോ വേണ്ടയോ എന്നത് വിദേശ സംഘത്തിന്റെ തീരുമാനമാണെന്നും സർക്കാരിന് ഇക്കാര്യത്തിൽ പങ്കില്ലെന്നും വൃത്തങ്ങൾ വ്യക്തമാക്കി.
‘ ഇന്ത്യയിൽ എത്തുന്ന വിദേശ നേതാക്കളുടെ സർക്കാർ തലത്തിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾ വിദേശകാര്യ മന്ത്രാലയം സംഘടിപ്പിക്കാറുണ്ട്. സർക്കാരിന് പുറത്ത് മീറ്റിംഗുകൾ സംഘടിപ്പിക്കണോ വേണ്ടയോ എന്നത് വിദേശ സംഘത്തിന്റെ തീരുമാനമാണ്,” വൃത്തങ്ങൾ പറഞ്ഞു. 2024 ജൂൺ 9 ന് രാഹുൽ ഗാന്ധി പ്രതിപക്ഷ നേതാവായതിനുശേഷം കൂടിക്കാഴ്ച നടത്തിയ ലോക നേതാക്കൻമാരുടെ ലിസ്റ്റും അവർ പുറത്തുവന്നിട്ടുണ്ട്.
- ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന: ജൂൺ 10, 2024
- മലേഷ്യൻ പ്രധാനമന്ത്രി, അൻവർ ഇബ്രാഹിം: ഓഗസ്റ്റ് 21, 2024
- മൗറീഷ്യസിന്റെ പ്രധാനമന്ത്രി നവിൻചന്ദ്ര രാംഗൂലം: സെപ്റ്റംബർ 16, 2025
- ന്യൂസിലാൻഡ് പ്രധാനമന്ത്രി ക്രിസ്റ്റഫർ ലക്സൺ: മാർച്ച് 18, 2025
കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് വ്ലാഡമിർ പുടിൻ ഇന്ത്യ സന്ദർശത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു രാഹുലിന്റെ പ്രതികരണം. എന്നാൽ രാഹുൽ എന്ന പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്താൻ വിദേശ പ്രതിനിധികൾക്ക് താൽപ്പര്യമില്ല എന്നതാണ് യാഥാർത്ഥ്യം. പ്രതിപക്ഷ നേതാവെന്ന് നിലയിൽ കഴിവു തെളിയിക്കാനോ രാജ്യത്തിന്റെ പുരോഗമിക്ക് ക്രിയാത്മക സംഭാവന നൽകാനോ ഇതുവരെ രാഹുലിന് സാധിച്ചിട്ടില്ല എന്നതാണ് വസ്തുക. മാത്രമല്ല രാഹുലിന്റെ പ്രകടനങ്ങൾ ലോകരാജ്യങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ടാകാം.















