ശബരിമല ദർശനം നടത്തി ഗായകൻ സന്നിധാനന്ദൻ. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്ന് സന്നിധാനന്ദൻ പറഞ്ഞു. എല്ലാം വർഷവും ധനുമാസം ഒന്നാം തീയതി ഗുരുസ്വാമിക്കൊപ്പം ഭഗവാനെ കാണാൻ എത്താറുണ്ട്. ഇത്തവണ അമ്മയും മക്കളും കൂടെയുണ്ട്.
അയ്യപ്പൻറെ അനുഗ്രഹം കൊണ്ട് മലകേറാനും തൊഴാനും ബുദ്ധിമുട്ടില്ല. ജീവിതത്തിൽ എല്ലാ ഉയർച്ചയും തരുന്നത് അയ്യപ്പസ്വാമിയാണ് എന്ന് വിശ്വാസിക്കുന്നയാളാണ്. 2025ൽ ഭഗവാൻ നൽകിയത് കാന്താര പോലൊരു സിനിമയാണ്. കാന്താരയിൽ പാടിയത് പുതിയൊരു അനുഭവമായിരുന്നു. ജനിക്കുന്ന സമയത്ത് മുറിചുണ്ടും രണ്ട് ചെറുനാവുമായിരുന്നു. അവിടെ നിന്ന് ഇവിടെ വരെ എത്തി. തന്റെ ശബ്ദവും ജീവിതവും അയ്യപ്പന്റെ അനുഗ്രഹമായി കാണുന്നുവെന്നും സന്നിധാനന്ദൻ പറഞ്ഞു
പ്രസവ സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകളുണ്ടായിരുന്നു എന്ന് സന്നിധാനന്ദന്റെ അമ്മ പറഞ്ഞു. അന്ന് കുട്ടിയേതായാലും ശബരിമലയിൽ ചോറു കൊടുക്കാം എന്ന് അച്ഛൻ പ്രാർത്ഥിച്ചു. 1980 കാലഘട്ടത്തിലാണ്. അന്ന് അത്രയും സൗകര്യവുമൊന്നുമില്ല. അന്ന് അച്ഛൻ കുട്ടിയുമായി ഒറ്റയ്‌ക്ക് വന്നാണ് ചോറൂണ് നടത്തിയത്. ശങ്കര സന്നിധാനന്ദൻ എന്ന പേര് ഇട്ടത് ശബരിമലയിൽ വെച്ചാണെന്നെന്നും അമ്മ പറഞ്ഞു .















