വാഷിംഗ്ടൺ: യുഎസ് സൈനികര്‍ക്ക് പ്രത്യേക ലാഭവിഹിതം പ്രഖ്യാപിച്ച് പ്രസിഡൻ്റ് ഡോണള്‍ഡ് ട്രംപ്. സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ 250-ാം വാർഷികത്തോടനുബന്ധിച്ചാണ് പ്രഖ്യാപനം. ‘യോദ്ധാക്കളുടെ ലാഭവിഹിതം’ എന്ന നിലയില്‍ ഓരോ സൈനികനും 1,776 ഡോളര്‍ വീതം നല്‍കുമെന്നാണ് ട്രംപ് അറിയിച്ചു.
സായുധ സേനയുടെ സേവനത്തിനും ത്യാഗത്തിനുമുള്ള അംഗീകാരം എന്ന നിലയിലാണ് ഈ തുക നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. യുഎസിന്റെ സ്ഥാപക വര്‍ഷം പ്രമാണിച്ച് 14.5 ലക്ഷത്തിലേറെ സൈനികര്‍ക്കാണ് ഏകദേശം 1.60 ലക്ഷം രൂപ വീതം ലഭിക്കുക. വിവിധ തീരുവകളിലൂടെ കൂടുതല്‍ പണം സമ്പാദിച്ചിട്ടുണ്ടെന്നും സൈന്യത്തേക്കാള്‍ മറ്റാരും ആ ലാഭവിഹിതത്തിന് അര്‍ഹരല്ലെന്നും പ്രഖ്യാപനത്തിനിടെ ട്രംപ് വ്യക്തമാക്കി.
ലാഭവിഹിതം ചെയ്തതിന്റെ ഭാഗമായുള്ള പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. അമേരിക്കയിൽ കൂടുതൽ യുവാക്കൾ സൈന്യത്തിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.















