ധാക്ക: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയെ ശക്തമായി അപലപിച്ച് ഇന്ത്യ. ബംഗ്ലാദേശിലെ ഹിന്ദു യുവാക്കളെ ആൾക്കൂട്ടം തല്ലിക്കൊന്ന സംഭവം ആശങ്കയുണ്ടാക്കുന്നതാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ബുദ്ധമതക്കാർക്കുമെതിരെ ശത്രുത നിലനിൽക്കുന്നത് ആശങ്കയുണ്ടാക്കുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമങ്ങളെ മാധ്യമങ്ങളുടെ അതിശയോക്തിയായോ രാഷ്‌ട്രീയ ആക്രമമായേ തള്ളിക്കളയാനാകില്ല. ഇടക്കാല സർക്കാരിന്റെ കാലത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ 2,900-ലധികം അക്രമ സംഭവങ്ങൾ സ്വതന്ത്ര സ്രോതസ്സുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇന്ത്യ സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും ജയ്‌സ്വാൾ പറഞ്ഞു.
ബംഗ്ലാദേശിലെ സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും രൺധീർ ജയ്‌സ്വാൾ വ്യക്തമാക്കി. ബിഎൻപിയുടെ താരിഖ് റഹ്മാന്റെ തിരിച്ചുവരവിനെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.















