ന്യൂഡൽഹി: ഇന്ത്യയിൽ പൗരത്വം സ്വീകരിക്കുന്നതിന് മുമ്പ് തന്നെ വോട്ടർ പട്ടികയിൽ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട ഹർജിയിൽ കൂടുതൽ സമയം തേടി കോൺഗ്രസ് നേതാവ് സോണിയ. അപേക്ഷ അംഗീകരിച്ച കോടതി ഫെബ്രുവരി ഏഴിന് മറുപടി നൽകാൻ സോണിയയുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.
1980- 81ലെ വോട്ടർ പട്ടികയിൽ സോണിയയുടെ പേര് ഉൾപ്പെട്ടിരുന്നു. എന്നാൽ അവർ ഇന്ത്യൻ പൗരത്വം നേടിയത് 1983ലാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 1983 ജനുവരിയില് സമര് പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ 1983 ല് അവരുടെ പേര് നീക്കം ചെയ്യുകയും പിന്നീട് വീണ്ടും രേഖപ്പെടുത്തുകയും ചെയ്തുവെന്നും ഹർജിയിൽ പറഞ്ഞു. ജനപ്രാതിനിധ്യ നിയമപ്രകാരം ഇന്ത്യൻ പൗരന് മാത്രമാണ് വോട്ടർപ്പട്ടികയിൽ പേരു ചേർക്കാനും വോട്ടു ചെയ്യാനും അർഹതയുള്ളത്.
1980ലെ വോട്ടർ പട്ടികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഉൾപ്പെടെ ബാർ അസോസിയേഷൻ വൈസ് പ്രസിഡന്റായ അഡ്വ. വികാസ് ത്രിപാഠിയാണ് പുനഃപരിശോധനാ ഹർജി സമർപ്പിച്ചത്. ഹർജിയിൽ ഡിസംബർ എട്ടിനാണ് കോടതി സോണിയയ്‌ക്ക് നോട്ടീസ് അയച്ചത്. രേഖകളിൽ കൃത്രിമത്വം കാണിച്ചാണ് വോട്ടർ പട്ടികയിൽ പേര് ചേർത്തതെന്നും ഹർജിക്കാരൻ ആരോപിച്ചിരുന്നു.















