കൊൽക്കത്ത: ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിൽ വേലി സ്ഥാപിക്കൽ വിഷയത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് കനത്ത തിരിച്ചടി. പശ്ചിമ ബംഗാളിലെ ഒമ്പത് ജില്ലകളിലൂടെ കടന്നുപോകുന്ന 2,016 കിലോമീറ്റർ നീളമുള്ള പ്രദേശം ഉടൻ കേന്ദ്ര സർക്കാരിന് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സുജോയ് പോൾ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിൻ്റേതാണ് നടപടി
എസ്ഐആർ പ്രക്രിയ ചൂണ്ടിക്കാട്ടി ഭൂമി കൈമാറ്റം വൈകിപ്പിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. ഭൂമി കൈവശം വെച്ചിരിക്കുന്നവരെ ഒഴിപ്പിച്ച്, കേന്ദ്രം ഇതിനകം നൽകിയ നഷ്ടപരിഹാരത്തുക ഉപയോഗിച്ച് സംസ്ഥാന സർക്കാർ ഉടൻ ഭൂമി കൈമാറണം ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിലെ ശേഷിക്കുന്ന ഭാഗങ്ങളിലേക്കുള്ള വേലി നിർമാണം ഈ വർഷം മാർച്ച് 31-നകം പൂർത്തിയാക്കണം എന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.















