ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഇടതുമുന്നണിയുടെ പ്രചാരണം നയിക്കുക പിണറായി വിജയന്‍തന്നെയായിരിക്കും. സി പി എം പി.ബിയില്‍ ആണ് തീരുമാനം ഉണ്ടായത്.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചില്ല. കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്ന പതിവ് സിപിഎമ്മിന് ഇല്ലെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. സ്ഥാനാർത്ഥികളെ മാർച്ച് ആദ്യ ആഴ്‌ച്ചയിൽ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍ മാര്‍ച്ച് ആദ്യ വാരം യോഗം ചേരും.സി പി എം സ്ഥാനാര്‍ത്ഥികളെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് നിര്‍ദ്ദേശിക്കുക. നാലഞ്ചു ദിവസത്തിനകം ആരെല്ലാം മല്‍സരിക്കും എന്നതിന്റെ പൂര്‍ണചിത്രം അറിയാനാകുമെന്ന് എം എ ബേബി പറഞ്ഞു.വിജയസാധ്യത ആയിരിക്കും സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡം.
ആരോഗ്യമന്ത്രിക്കെതിരായ ആക്രമണം അപലപനീയം എന്ന പ്രമേയം സിപിഎം പി ബി പാസാക്കി. ഒറ്റപ്പെട്ട അനിഷ്ട സംഭവങ്ങളുണ്ടെങ്കിലും കേരളത്തിലെ ആരോഗ്യ മേഖല മികച്ചത് എന്നാണ് സിപിഎം പിബിയുടെ പ്രമേയം പറയുന്നത്. ചിന്ത ജെറോം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിട്ടില്ലെന്നും എം എ ബേബി അവകാശപ്പെട്ടു.















