ന്യൂഡൽഹി: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയെ പശ്ചിമബംഗാള്‍ ഗവര്‍ണറായി രാഷ്‌ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസിന്റെ രാജി രാഷ്ട്രപതി സ്വീകരിച്ചു. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ ആര്‍ലേക്കര്‍ക്ക് തമിഴ്‌നാട് ഗവര്‍ണറുടെ അധിക ചുമതല കൂടി നല്‍കി.
ഹിമാചല്‍പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ തെലങ്കാന ഗവര്‍ണറായും തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ്മയെ മഹാരാഷ്‌ട്ര ഗവര്‍ണറായും ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്തയെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയെ ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായും മാറ്റി നിയമിച്ചു.
നാഗാലാന്‍ഡ് ഗവര്‍ണറായി നന്ദ് കിഷോര്‍ യാദവിനെയും ബീഹാര്‍ ഗവര്‍ണറായി ലെഫ്റ്റനന്റ് ജനറല്‍ (റിട്ട) സയ്യിദ് അതാ ഹസ്‌നൈനെയും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണറായി തരണ്‍ജിത് സിങ് സന്ധുവിനെയും രാഷ്‌ട്രപതി നിയമിച്ചു.















