സിപിഎം മുൻ എംഎൽഎ പി.കെ. ശശിയുടെ വെളിപ്പെടുത്തലിന് പിന്നാലെ സൈബർ സഖാക്കളെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. താൻ എന്ത് പോസ്റ്റിട്ടാലും
അതിനടിയിൽ സിപിഎം പ്രാഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്… കഞ്ചാവ് ….എന്ന് പറയുന്നതിന്റെ കാര്യം ഇപ്പോഴാണ് പിടികിട്ടിയതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പരിഹസിച്ചു
” ഞാൻ ഇക്കാര്യം മനസ്സിലാക്കാൻ വൈകിയതിൽ സഖാക്കൾ സദയം ക്ഷമിക്കുക.
ഞാൻ എന്ത് പോസ്റ്റിട്ടാലും
അതിനടിയിൽ സിപിഎം പ്രാഫൈൽ ഉള്ളവർ വന്ന് കഞ്ചാവ്… കഞ്ചാവ് ….എന്ന് പറയുന്നത് കഞ്ചാവ് വലിക്കാത്ത എനിക്ക് ഇത് കേട്ടിട്ട് ഇതുവരെ ഒന്നും മനസ്സിലായിരുന്നില്ല..
ഇപ്പോൾ സഖാവ് ശശിയുടെ പ്രസംഗം കേട്ടപ്പോഴാണ്
കാര്യം പിടികിട്ടിയത്
“ഞങ്ങൾക്ക് കഞ്ചാവ് തരൂ ഞങ്ങൾ ഒന്ന് വിപ്ലവം നടത്തട്ടെ “എന്ന് നിലവിളിക്കുകയായിരുന്നു
കമന്റോളികളായ ആ സൈബർ അടിമകൾ….എന്ന്
ഇപ്പോഴാണ് മനസ്സിലായത്.
സഖാവിന് നന്ദി.”
കള്ളുകുടിച്ച് വിപ്ലവം നടത്തുന്നവരും കഞ്ചാവ് വലിച്ചാൽ വിപ്ലവം വരുമെന്ന് കരുതുന്നവരും പാർട്ടിയിലുണ്ടെന്ന് ശശി പറഞ്ഞു. ഡിവൈഎഫ്ഐ ജില്ലാ യൂത്ത് സെന്ററിൽ വെച്ചാണ് കഞ്ചാവ് ആദ്യം വലിച്ചതെന്ന് ഡിവൈഎഫ്ഐക്കാരനായ ഒരു യുവാവ് പറഞ്ഞിട്ടുണ്ട്. ഡിവൈഎഫ്ഐ സെക്രട്ടറിയാണ് കഞ്ചാവ് നൽകിയതെന്നാണ് അവൻ പറഞ്ഞത്, ഇതായിരുന്നു ശശിയുടെ വാക്കുകൾ.
എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയെ പേരെടുത്ത് പറയാതെ ശശി വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തിരുന്നു. “എറണാകുളത്ത് നിന്ന് ഒരു സത്വം വന്നിട്ടുണ്ട്. ഓന്‍ എങ്ങനെയാണെന്ന് വച്ചാല്‍ ഫുള്ളായി കഞ്ചാവടിക്കും. ഇങ്ങനെ നിവര്‍ന്ന് നില്‍ക്കില്ല, അടുത്ത് നില്‍ക്കുന്ന ആളുടെ മേലില്‍ ചാരിയാ നില്‍ക്കുന്നത്.കാരണം എപ്പഴാ വീഴുകയെന്ന് പറയാന്‍ പറ്റില്ല. കണ്ടില്ലേ ഫോട്ടോ കണ്ടില്ലേ. ചാരിനിന്നിട്ട അവന്റെ പ്രസംഗം”















