ന്യൂഡൽഹി: അമൃത് ഭാരത് എക്സ്പ്രസിന് ഉത്തരമലബാറിൽ സ്റ്റോപ്പ് അനുവദിച്ചതുമായി ബന്ധപ്പെട്ട് ക്രെഡിറ്റിന് ശ്രമിച്ച രാജ്മോഹൻ ഉണ്ണിത്താൻ എംപിക്ക് തിരിച്ചടി. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഇടപെടലിനെ തുടർന്നാണ് സ്റ്റോപ്പ് അനുവദിച്ചത് എന്ന് വ്യക്തമാക്കുന്ന റെയിൽവേ മന്ത്രാലയത്തിന്റെ കത്ത് പുറത്ത് വന്നു.
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സുരേഷ് ഗോപിക്ക് അയച്ച കത്ത് ജനം ടിവിക്ക് ലഭിച്ചത്. അമൃത് ഭാരത് എക്സ്പ്രസിന് കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പ് അനുവദിച്ചത്
കേന്ദ്ര സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥനും നീലേശ്വരം സ്വദേശിയുമായ പി. മനോജ് കുമാറാണ് ഉത്തര മലബാറിലെ യാത്രാദുരിതം സുരേഷ് ഗോപിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. താൻ ആവശ്യപ്പെട്ട പ്രകാരമാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് രാജ്മോഹൻ ഉണ്ണിത്താൻ അവകാശപ്പെട്ടിരുന്നു















