തെഹ്‌റാൻ: ഇസ്രയേലിന്റെ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദിന് വേണ്ടി ചാരപ്പണി നടത്തുകയും രാജ്യത്തിന്റെ തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറുകയും ചെയ്ത കുറ്റത്തിന് ഇറാൻ പൗരനെ വധശിക്ഷയ്‌ക്ക് വിധേയനാക്കി. കീവാനി എന്ന് പേരുള്ള വ്യക്തിയുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. ഇറാൻ സുപ്രീം കോടതി വധശിക്ഷ ശരിവെച്ചതിനെത്തുടർന്നാണ് നടപടി.
ഇസ്രയേലി ഇന്റലിജൻസ് ഓഫീസർമാരുമായി ബന്ധം സ്ഥാപിക്കുകയും സൈനിക-തന്ത്രപ്രധാന കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മൊസാദിന് നൽകുകയും ചെയ്തു.
ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധം കടുക്കുന്നതിനിടെയാണ് ഈ വധശിക്ഷ നടപ്പാക്കിയിരിക്കുന്നത്. ശത്രുരാജ്യങ്ങളുമായി ചേർന്ന് രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെ കർശന നടപടി തുടരുമെന്ന് ഇറാൻ ജുഡീഷ്യറി മുന്നറിയിപ്പ് നൽകി.















