കറാച്ചി: സാമ്പത്തിക പ്രതിസന്ധി രൂക്ഷായതോടെ ഇന്ധന വില കുത്തനെ ഉയർത്തി പാകിസ്ഥാൻ. പ്രീമിയം പെട്രോളിന്റെയും ഡീസലിന്റെയും വില 200 ശതമാനമാണ് വർദ്ധിപ്പിച്ചത്. ഇതോടെ ഇന്ധനത്തിന്റെ വില 100 നിന്ന് 300 ആയി ഉയരുമെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. ഇന്ധന വിലനിർണ്ണയവും സാമ്പത്തിക നടപടികളും അവലോകനം ചെയ്ത ഉന്നതതല യോഗത്തിലാണ് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തീരുമാനം വ്യക്തമാക്കിയത്.
പശ്ചമേഷ്യൻ സംഘർഷത്തെ തുടന്നുണ്ടായ ആഗോള ക്രൂഡ് ഓയിൽ വില വർദ്ധനവ് ചൂണ്ടിക്കാട്ടി മാർച്ച് 6 ന് പാകിസ്ഥാൻ ഇന്ധന നിരക്ക് കുത്തനെ കൂട്ടിയിരുന്നു. ഇതോടെ പെട്രോൾ വില ലിറ്ററിന് 266 രൂപയിൽ നിന്ന് 321 രൂപയായും ഡീസൽ വില ലിറ്ററിന് 280 രൂപയിൽ നിന്ന് 335 രൂപയായും ഉയർന്നു.
വ്യോമയാന ഇന്ധന വില കൂടിയതിനെ തുടർന്ന് മാർച്ച് 10 ന് പാകിസ്താൻ വിമാനക്കമ്പനികളും നിരക്ക് വർദ്ധിപ്പിച്ചിരുന്നു. കറാച്ചി, ലാഹോർ, ഇസ്ലാമാബാദ് എന്നിവയുൾപ്പെടെയുള്ള റൂട്ടുകളിൽ ആഭ്യന്തര വിമാന ടിക്കറ്റിന് ഇപ്പോൾ 2,800 രൂപ മുതൽ 5,000 രൂപ വരെ വിലയുണ്ടെന്ന് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു.















