തിരുവനന്തപുരം: സംസ്ഥാനത്ത് നിയമസഭാ തെരെഞ്ഞെടുപ്പിൽ പരാജയ ഭീതി പൂണ്ട സിപിഎം നേമം നിയോജക മണ്ഡലത്തിൽ സജീവ പാർട്ടി അംഗത്തെ അപരനാക്കി രംഗത്തിറക്കി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ വളരെയേറെ മുന്നേറിയ നേമത്ത് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയാണ് സിപിഎം സ്ഥാനാർഥി.
രാജീവ് ചന്ദ്രശേഖർനേടിയ വ്യക്തമായ മുൻ തൂക്കത്തിനിടയിലാണ് തങ്ങളുടെ പാർട്ടിയിലെ സജീവ് അംഗത്തെ അപരനാക്കി ഇറക്കിയിരിക്കുന്നത്.
ആറന്നൂര്‍ എ ബ്രാഞ്ചിന്റെ സെക്രട്ടറി രാജീവ് കുമാര്‍ ജി എസ് ആണ് അപരനായി വന്നിട്ടുള്ളത്.
ബ്രാഞ്ച് സെക്രട്ടറിയെ അപരനാക്കിയ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ബിജെപിയും രംഗത്തെത്തി. ജനങ്ങളെ വിഡ്ഢികളാക്കാൻ സിപിഎമ്മും ശിവൻകുട്ടിയും ശ്രമിക്കുന്നെന്ന് ബിജെപി പ്രസ്താവിച്ചു. സിപിഎം നടത്തുന്നത് തരംതാഴ്ന്ന രാഷ്‌ട്രീയമെന്നും ബിജെപി പറഞ്ഞു.














