വാഷിങ്ടണ്‍: ഇറാനുമായുള്ള സൈനികനീക്കം അന്തിമഘട്ടത്തിലാണെന്നും ആഴ്ചകള്‍ക്കുള്ളില്‍ യുദ്ധം അവസാനിപ്പിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുദ്ധം അവസാനിക്കുന്നതോടെ ആഗോള വിപണിയില്‍ ഇന്ധനവില ഗണ്യമായി കുറയുമെന്നും അദ്ദേഹം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഏകദേശം രണ്ട് മുതല്‍ മൂന്ന് ആഴ്ചയ്‌ക്കുള്ളില്‍ തന്നെ യുദ്ധത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകും എന്നാണ് ട്രംപ് മാധ്യമങ്ങളോട് സംസാരിക്കാവെ പറഞ്ഞിരിക്കുന്നത്.
അതേസമയം, ഹോര്‍മുസ് കടലിടുക്ക് ഉടന്‍ തുറന്നുകൊടുക്കാതെ തന്നെ യുദ്ധം അവസാനിപ്പിക്കാനാണ് ട്രംപ് ഭരണകൂടം നിലവില്‍ ആലോചിക്കുന്നത്. വാഷിങ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, കടലിടുക്കിലെ സൈനിക നടപടികള്‍ പിന്നീട് മതി എന്ന നിലപാടിലാണ് പ്രസിഡന്റ്.
‘യുദ്ധം ആറാഴ്ചയ്‌ക്കുള്ളില്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ട്രംപിന്റെ ലക്ഷ്യം. നിലവില്‍ അഞ്ചാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് വൈറ്റ് ഹൗസ്.’ ഹോര്‍മുസ് കടലിടുക്കിലെ സുരക്ഷാ വിഷയങ്ങളില്‍ പിന്നീട് ശ്രദ്ധ കേന്ദ്രീകരിക്കാമെന്നും, ഇപ്പോള്‍ യുദ്ധം അവസാനിപ്പിക്കുന്നതിനാണ് മുന്‍ഗണനയെന്നും ട്രംപ് തന്റെ വിശ്വസ്തരെ അറിയിച്ചതായാണ് സൂചന. പശ്ചിമേഷ്യന്‍ രാഷ്‌ട്രീയത്തിലും ആഗോള സാമ്പത്തിക രംഗത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് ഈ നീക്കം.
അതേസമയം, ഇറാനുമായുള്ള യുദ്ധത്തില്‍ വരാനിരിക്കുന്നത് നിര്‍ണായകമായ ദിനങ്ങളാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. അമേരിക്കയുടെ സൈനിക നീക്കത്തിന് മുന്നില്‍ ഇറാന് ഒന്നും ചെയ്യാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വാഷിങ്ടണില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലെ സാഹചര്യത്തെക്കുറിച്ച് ഇറാന് വ്യക്തമായ ബോധ്യമുണ്ട്. സൈനികമായി അമേരിക്കയെ പ്രതിരോധിക്കാനുള്ള ശേഷി അവര്‍ക്കില്ല. മേഖലയില്‍ അമേരിക്കന്‍ സൈന്യത്തിനുള്ള ആധിപത്യം വ്യക്തമാക്കുന്നതാണ് ഹെഗ്സെത്തിന്റെ പ്രസ്താവന.
യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് യുദ്ധം രണ്ടാഴ്ചയ്‌ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ പ്രതികരണം. സൈനികമായ തിരിച്ചടികള്‍ക്ക് ഇറാന് പരിമിതികളുണ്ടെന്ന വിലയിരുത്തലിലാണ് പെന്റഗണ്‍. വരാനിരിക്കുന്ന ദിവസങ്ങള്‍ അതിനിര്‍ണ്ണായകമാണ്. ആ സാഹചര്യത്തെ നേരിടാന്‍ സൈനികമായി ഇറാന് സാധിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാം. യുദ്ധം ആറാഴ്ചയ്‌ക്കുള്ളില്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെയുള്ള നീക്കങ്ങളാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഇപ്പോള്‍ വേഗത്തിലാക്കുന്നത്. ഇറാന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രത്യാക്രമണങ്ങള്‍ ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് യുഎസ് നേതൃത്വം.
യുദ്ധം അവസാനിപ്പിക്കുന്നതിന്റെ തീരുമാനങ്ങള്‍ അതിന്റെ അവസാനഘട്ടത്തിലേക്ക് കടക്കുകയാണ് എന്നാണ് റിപ്പോർട്ട്. ചര്‍ച്ചകള്‍ക്കും മറ്റുമായി കുറച്ച് ദിവസങ്ങള്‍ കൂടി വേണ്ടി വന്നേക്കാം. യുദ്ധം അവസാനിക്കുന്നതോട് കൂടി ഇന്ധനവില കുറയും.















