ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനം; 7.4 തീവ്രത; സംഭവത്തില്‍ ഒരാള്‍ മരിച്ചു; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു; സ്ഥലത്ത് സുനാമി മുന്നറിയിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2026, 01:09 pm IST
Facebook
Twitter
WhatsAppTelegram

ജക്കാര്‍ത്ത: തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ഇന്തോനേഷ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. വടക്കന്‍ മലൂക്ക കടല്‍ മേഖലയിലുണ്ടായ ഭൂകമ്പത്തെത്തുടര്‍ന്ന് ഇന്തോനേഷ്യ ഉള്‍പ്പെടെയുള്ള അയല്‍രാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ശക്തമായ ഭൂചലനത്തില്‍ ഒരാള്‍ മരിക്കുകയും മറ്റൊരാള്‍ക്ക് പരിക്ക് ഏല്‍ക്കുകയും ചെയ്തിട്ടുണ്ട്. വടക്കന്‍ സുലവേസിയിലെ മനാഡോയ്‌ക്കും സമീപപ്രദേശങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം ശക്തമായി അനുഭവപ്പെടുകയും ചെയ്തിരുന്നു.

ടെര്‍ണേറ്റ് നഗരത്തിന് 127 കിലോമീറ്റര്‍ അകലെ കടലില്‍ 35 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യന്‍ തീരങ്ങളില്‍ ചെറു സുനാമി തിരമാലകള്‍ ദൃശ്യമായി. ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, മലേഷ്യ തീരങ്ങളില്‍ കടല്‍ ഉള്‍വലിയാനും ഒരു മീറ്ററോളം ഉയരത്തില്‍ തിരമാലകള്‍ അടിക്കാനും സാധ്യതയുണ്ടെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതാണ്ട് 10 സെക്കന്‍ഡോളം മാത്രമാണ് ഭൂചലനം നീണ്ട് നിന്നത്. എന്നിരുന്നാലും അതിന്റെ പ്രകമ്പനം അവിടുത്തെ ആളുകളെ ഭീതിയിലാഴ്‌ത്തി. ബിറ്റുംഗില്‍ 20 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വെസ്റ്റ് ഹല്‍മഹേരയില്‍ 30 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഫിലിപ്പീന്‍സിയില്‍ ദക്ഷിണ ഫിലിപ്പീന്‍സിലെ ദാവോ മേഖലയില്‍ 5 സെന്റീമീറ്റര്‍ ഉയരത്തില്‍ തിരമാലകള്‍ ദൃശ്യമായതായി പസഫിക് സുനാമി വാണിംഗ് സെന്ററും അറിയിച്ചിട്ടുണ്ട്.

നോര്‍ത്ത് സുലവേസി പ്രവിശ്യയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു വീണതായാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തെത്തുടര്‍ന്നുണ്ടായ ചെറു സുനാമിയില്‍പ്പെട്ട് ഒരാള്‍ മരിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഭയചകിതരായ പതിനായിരക്കണക്കിന് ആളുകള്‍ വീടുകളില്‍ നിന്നും വിദ്യാലയങ്ങളില്‍ നിന്നും തുറസ്സായ സ്ഥലങ്ങളിലേക്ക് ഓടിമാറി. അതേസമയം, ഭൂചലനത്തിന് പിന്നാലെ പുറപ്പെടുവിച്ച സുനാമി ജാഗ്രതാ നിര്‍ദ്ദേശം പിന്നീട് പിന്‍വലിച്ചു. സുനാമി ഭീഷണി ഒഴിഞ്ഞതായി പസഫിക് സുനാമി വാണിംഗ് സെന്റര്‍ വ്യക്തമാക്കിയെങ്കിലും തീരദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ ഏജന്‍സി വക്താവ് അബ്ദുള്‍ മുഹാരി അറിയിച്ചു. ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നത് വരെ തീരപ്രദേശങ്ങളിലേക്ക് മടങ്ങരുതെന്നും അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അതേസമയം, കടല്‍നിരപ്പില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ജപ്പാന്‍, തായ്വാന്‍, പാപ്പുവ ന്യൂ ഗിനിയ, ഗുവാം എന്നീ രാജ്യങ്ങളില്‍ അധികൃതര്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പ്രധാന ഭൂകമ്പ പാളികള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന ഇന്തോനേഷ്യന്‍ ദ്വീപ് സമൂഹങ്ങളില്‍ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്ഫോടനങ്ങളും പതിവാണ്. ഭൗമപാളികള്‍ നിരന്തരം ചലിച്ചുകൊണ്ടിരിക്കുന്ന പസഫിക് ‘റിംഗ് ഓഫ് ഫയര്‍’ മേഖലയില്‍ സ്ഥിതി ചെയ്യുന്നതിനാലാണ് ഇന്തോനേഷ്യയില്‍ ഭൂചലനങ്ങളും അഗ്‌നിപര്‍വ്വത സ്‌ഫോടനങ്ങളും പതിവാകുന്നത്. ദുരന്തനിവാരണ സേന പ്രദേശത്ത് സജ്ജമാണ്. തീരദേശവാസികള്‍ ഉയരമുള്ള സ്ഥലങ്ങളിലേക്ക് മാറിതാമസിക്കണമെന്ന് ഇന്തോനേഷ്യന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദ്ദേശിച്ചു.

Tags: EarthquakeINDONESIA
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies