ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ജനങ്ങളുടെ പോക്കറ്റടിച്ച് വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും: 12,000 കോടിയുടെ കൊള്ള :പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി : പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 5, 2026, 01:34 pm IST
FacebookTwitterWhatsAppTelegram

കൊച്ചി : സാധാരണക്കാരന്റെ പോക്കറ്റടിച്ച് സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളായ വാട്ടര്‍ അതോറിറ്റിയും വൈദ്യുതി ബോര്‍ഡും. നിയമവിരുദ്ധമായ നിരക്ക് വര്‍ദ്ധനയിലൂടെ കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടെ ജനങ്ങളില്‍ നിന്ന് 12,000 കോടി അധികമായി ഈടാക്കിയെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഹൈക്കോടതിയില്‍ നിയമപോരാട്ടം നടത്തുന്ന എറണാകുളം ഓച്ചന്തുരുത്ത് നിവാസിയായ അഡ്വ. രൂപേഷ് രവീന്ദ്രന്‍ കോടതി രേഖകള്‍ സഹിതമാണ് ഈ അഴിമതി പുറത്തുവിട്ടത്.

ഒരു സര്‍ക്കാര്‍ വിജ്ഞാപനം ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പുള്ള തീയതി മുതല്‍ നടപ്പിലാക്കാന്‍ നിയമപരമായി അധികാരമില്ല. എന്നാല്‍ ഈ നിയമത്തെ പാടെ കാറ്റില്‍പ്പറത്തിയാണ് ഇരു വകുപ്പുകളും ജനങ്ങളെ കൊള്ളയടിക്കുന്നത്.

വാട്ടര്‍ അതോറിറ്റിയുടെ നിയമലംഘനങ്ങള്‍ ഇങ്ങനെ: 2023 മാര്‍ച്ച് 7ലെ വിജ്ഞാപനം നടപ്പിലാക്കിയത് ഫെബ്രുവരി 3 മുതല്‍. 2021 നവംബറിലെ വര്‍ദ്ധനവ് മാസങ്ങള്‍ക്ക് മുന്‍പേ ഏപ്രില്‍ മുതല്‍ പ്രാബല്യത്തിലാക്കി. 2017 ഒക്ടോബറിലെ വിജ്ഞാപനം മൂന്ന് വര്‍ഷം പിന്നോട്ട് പോയി 2014 മുതല്‍ അടിച്ചേല്‍പ്പിച്ചു. നിയമപരമായി പരിശോധിച്ചാല്‍, 1999 ഏപ്രില്‍ ഒന്നിന് നിലവിലുണ്ടായിരുന്ന നിരക്കാണ് ഇപ്പോഴും ജനങ്ങളില്‍ നിന്ന് ഈടാക്കേണ്ടത്. എന്നാല്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളാണ് അധികൃതര്‍ കൊള്ളയടിച്ചത്

2016ല്‍ നിരക്ക് വര്‍ദ്ധന ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഗസറ്റ് വിജ്ഞാപനം ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അന്ന് ഗസറ്റ് നിലവിലില്ലാതിരുന്നതിനാല്‍, കേസ് കൊടുത്ത വ്യക്തിയുടെ ബില്ലുകള്‍ മാത്രം റദ്ദാക്കി അതോറിറ്റി തടിയൂരി. വന്‍തോതിലുള്ള പ്രതിഷേധം ഭയന്ന്, പരാതിയുമായി എത്തുന്നവരുടെ ബില്ലുകള്‍ മാത്രം രഹസ്യമായി തിരുത്തി നല്‍കി അധികൃതര്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയായിരുന്നുവെന്ന് അഡ്വ. രൂപേഷ് വെളിപ്പെടുത്തുന്നു.

വൈദ്യുതി ബോര്‍ഡും സമാന രീതിയിലാണ് ജനങ്ങളെ വഞ്ചിക്കുന്നത്. 2010, 2012, 2013, 2022 വര്‍ഷങ്ങളിലായി പുറത്തിറക്കിയ വിജ്ഞാപനങ്ങളെല്ലാം ഗസറ്റില്‍ വരുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേ നടപ്പിലാക്കിയവയാണ്. ഈ നിയമവിരുദ്ധ വിജ്ഞാപനങ്ങള്‍ റദ്ദാക്കുകയാണെങ്കില്‍ കേരളത്തിലെ ഓരോ ഉപഭോക്താവിനും തങ്ങള്‍ അധികമായി നല്‍കിയ പണം തിരികെ ലഭിക്കാന്‍ അര്‍ഹതയുണ്ട്. മൊത്തം തുക കണക്കാക്കിയാല്‍ അത് ഏകദേശം 12,000 കോടി രൂപ വരുമെന്ന് അദ്ദേഹം പറഞ്ഞു. സാധാരണക്കാരന്റെ ജീവിതഭാരം വര്‍ദ്ധിപ്പിക്കുന്ന ഈ വന്‍ അഴിമതിക്കെതിരെ ശക്തമായ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ് സാമൂഹ്യ പ്രവര്‍ത്തകര്‍. വരും ദിവസങ്ങളില്‍ ഈ വിഷയം സംസ്ഥാന രാഷ്‌ട്രീയത്തില്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. പിരിച്ചെടുത്ത പണം തിരികെ നല്‍കണമെന്ന ആവശ്യം ശക്തമായാല്‍ അത് സര്‍ക്കാരിനെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കും.

Tags: KSEBKerala Water Authority
ShareTweetSendShare

More News from this section

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies