എൻഡിഎ സ്ഥാനാർത്ഥി അഡ്വ. ഷോൺ ജോർജിന് വോട്ട് ചെയ്യാനായി മാത്രം ഓസ്ട്രേലിയയിൽ നിന്നും യുവ ദമ്പതികൾ പാലയിൽ എത്തി. ഭരണിങ്ങാനം ചൂണ്ടച്ചേരി സ്വദേശികളായ അഖിൽ കുമാറും ഭാര്യ ആര്യയുമാണ് വോട്ട് ചെയ്യാനായി നാട്ടിൽ എത്തിയത്. ഇലക്ട്രിക്കൽ എഞ്ചിനീയറായ അഖിൽ കുമാറും ആയുർവേദ ഡോക്ടാറായ ആര്യയും ഓസ്ട്രേലിയയിലെ ബ്രിസ്ബേയിലാണ് ജോലി ചെയ്യുന്നത്.
അഖിൽ കുമാറിന്റെ വാക്കുകൾ
‘നമ്മുടെ നാട്ടിലെ സ്ഥാനാത്ഥികളുടെ പ്രചാരണ വീഡിയോ കണ്ടിരുന്നു. അതിൽ നിന്നും വ്യത്യസ്തനായി തോന്നിയ ആളാണ് ഷോൺ ജോർജ്. നമ്മളെ പോലെ വിദേശത്ത് ജോലി ചെയ്യുന്ന യുവാക്കളെ നാട്ടിൽ തിരിച്ച് കൊണ്ടുവന്ന് ജോലി ഉറപ്പാക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനെ കുറിച്ച് അദ്ദേഹം സംസാരിക്കുകയുണ്ടായി. എന്നെ സംബന്ധിച്ച് വലിയ കാര്യമായി തോന്നി.
കാരണം നാടും വീടും വീട്ടുകാരെയും ഉപേക്ഷിച്ച് വിദേശത്ത് ജോലി ചെയ്യുന്നത് ഒരിക്കലും സന്തോഷമുള്ള കാര്യമല്ല. പിന്നെ പൈസയ്‌ക്ക് വേണ്ടി മാത്രമാണ് ജോലി ചെയ്യുന്നത്. ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് പഠിച്ചിട്ട് നാട്ടിൽ കാര്യമായ ജോലി കിട്ടിയില്ല, സാലറി ആണെങ്കിൽ തുച്ഛവും. അങ്ങനെ കടം വീട്ടാനായാണ് ഓസ്ട്രേലിയയിൽ എത്തിയത്. അത്തരം ഒരു സാഹചര്യത്തിലാണ് ഷോൺ ജോർജിനെ പോലുളളവരുടെ പ്രാധാന്യം മനസ്സിലാക്കാൻ സാധിക്കുന്നത്. നാട്ടിൽ ജോലി ചെയ്ത് മാന്യമായി ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് വലിയ കാര്യമാണ്. ഷോൺ ജോർജിനെ പോലുള്ള യുവാക്കൾ ഭരണം ഏറ്റെടുക്കണം. നമ്മുടെ നാടിന് മാറ്റം അനിവാര്യമാണ്. ഷോൺ ജോർജിനെ വിജയിപ്പിക്കേണ്ടത് നമ്മുടെ കൂടി ഉത്തരവാദിത്തമാണ്‘, അഖിൽ രാജും ഭാര്യയും പറഞ്ഞു.
View this post on Instagram
കഴിഞ്ഞ ദിവസം പാലയിൽ നിന്നും കാനഡിലേക്ക് പോയ യുവാക്കളുമായി ഷോൺ ജോർജ് ഫോണിൽ സംവദിച്ചിരുന്നു. അന്ന് യുവാക്കൾ ചൂണ്ടിക്കാട്ടിയ കാര്യം കേരളത്തിലെ തൊഴിലില്ലായ്മയാണ്. ഒപ്പം പ്രായമായ മാതാപിതാക്കളെ നാട്ടിൽ ഒറ്റയ്‌ക്കാക്കി വിദേശത്ത് കുടിയേറേണ്ടി വരുന്ന ഗതികേടും ഇവർ വിവരിച്ചിരുന്നു. മാന്യമായ വരുമാനം ലഭിക്കുകയാണെങ്കിൽ നാട്ടിൽ വന്ന് ജീവിക്കാനാണ് തങ്ങൾ താൽപര്യപ്പെടുന്നതെന്നും ഇവർ പറഞ്ഞിരുന്നു. യുവാക്കൾക്ക് തൊഴിലും മാന്യമായ വരുമാനവും ഉറപ്പാക്കാൻ എൻഡിഎ സർക്കാർ എന്നും പ്രതിജ്ഞാബദ്ധമാണെന്നും ഇതിനായി നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെന്നും ഷോൺ ജോർജ് വ്യക്തമാക്കിയിരുന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള ഡബിൾ എഞ്ചിൻ സർക്കാരിന് മാത്രമേ ഇത് സാധ്യമാകൂ എന്നും യുവാക്കൾക്കും ഉറച്ച ബോധ്യമുണ്ട്. ഇതാണ് അഖിൽ രാജും ആര്യയും പറഞ്ഞുവെക്കുന്നതും…















