ന്യൂഡൽഹി: 12 വർഷത്തെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട്,അമരാവതിയെ ആന്ധ്രപ്രദേശിന്റെ ഔദ്യോഗിക തലസ്ഥാനമായി പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ് പുനസംഘടന ഭേദഗതി നിയമം- 2026 പാസാക്കിയതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്.
2024 ജൂൺ 2 മുതൽ മുൻകാല പ്രാബല്യത്തോടെയാണ് തലസ്ഥാനം നിലവിൽ വരുന്നത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 2014-ലാണ് ആന്ധ്ര സംസ്ഥാനം തെലങ്കാനയെന്നും ആന്ധ്രപ്രദേശെന്നും വിഭജിക്കപ്പെട്ടത്. തെലങ്കാന രൂപപ്പെട്ടതിന് ശേഷം ഹൈദരാബാദ് രണ്ട് സംസ്ഥാനങ്ങൾക്കും പൊതുവായ തലസ്ഥാനമായി തുടരുകയായിരുന്നു.
മാർച്ച് 28-ന് സംസ്ഥാന നിയമസഭ അമരവതിയെ അനുകൂലിച്ച് പ്രമേയം പാസ്സാക്കിയതോടെയാണ്. ഈ നീക്കത്തിന് വേഗത കൈവന്നത്.തുടർന്ന് ഏപ്രിൽ 1-ന് ലോക്സഭയും ഏപ്രിൽ 2-ന് രാജ്യസഭയും ബില്ലിന് അംഗീകാരം നൽകി. നിയമത്തിന് അംഗീകാരം നൽകിയ രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും, മാർഗനിർദേശങ്ങൾ നൽകിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പ്രത്യേകം കൃതജ്ഞത രേഖപ്പെടുത്തി.
” ഇത് ആന്ധ്രപ്രദേശിലെ എന്റെ ജനങ്ങളുടെ , പ്രത്യേകിച്ച് അമരവതിയിലെ കർഷകരുടെ വിജയമാണ്,” അദ്ദേഹം പറഞ്ഞു.















