പാലക്കാട്: ബിജെപിയെ പ്രതിസ്ഥാനത്ത് നിർത്താൻ കോൺഗ്രസ് നടത്തിയ ഗൂഢാലോചന പൊളിഞ്ഞു. ബിജെപി പണം നല്‍കിയെന്ന് ആരോപിക്കുന്ന വീഡിയോ ഒന്ന് ശ്രദ്ധിച്ച് നോക്കിയാൽ തന്നെ ഇക്കാര്യം വ്യക്തമാകും. ശോഭ സുരേന്ദ്രൻ വിജയം ഉറപ്പിച്ചതോടെ കോൺഗ്രസ് ഒരുക്കിയ കെണിയാണ് ഇന്നത്തെ വ്യാജ വീഡിയോ എന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസ്സിലാകുന്നുണ്ട്.
നിശബ്ദ പ്രചരണത്തിന്റെ ഭാഗമായി ബിജെപി സ്ഥാനാര്‍ത്ഥി വോട്ട് ചോദിച്ച് പോയതിന് ശേഷം, വെളള ചുരിദാറും തലയില്‍ മുല്ലപ്പൂവും ചൂടിയ ഒരു സ്ത്രീ, ഒരു വീട്ടിലേക്ക് കയറിച്ചെല്ലുന്നു. പ്രായമായ സ്ത്രീയുടെ കയ്യിലെന്തോ വെച്ച് കൊടുക്കുന്നു. മതലിനുപ്പുറത്ത് നിന്നാണ് ഈ വീഡിയോ ഷൂട്ട് ചെയ്യുന്നത്.
ശേഷം ആ വെളള ചുരിദാറിട്ട സ്ത്രീ മറ്റൊരു സ്ഥലത്ത് ബിജെപിയുടെ പ്രചരണ വാഹനങ്ങള്‍ക്ക് സമീപത്ത് കൂടി നടന്നുപോകുന്നു. അവര്‍ ഒരു വാഹനത്തിലും കയറുന്നതായോ, അവര് ശോഭാ സുരേന്ദ്രനൊപ്പം നില്‍ക്കുന്നതായോ വീഡിയോയിലില്ല. അങ്ങിനെ സൈഡിലൂടെ പോയത് അവർ ബിജെപിയുടെ കൂടെയുളളതാണന്ന് തോന്നാനാണ്.
ശേഷം വീഡിയോയിലുളളത്, അതേ വെളള ചുരിദാറും, തലയില്‍ മുല്ലപ്പൂവുമുളള സ്ത്രീ ആ വയോധികയുടെ വീട്ടിലെത്തി പണം വാങ്ങിയത് പിടികൂടുന്ന രംഗമാണ്. വീഡിയോയുടെ അവസാന ഭാഗത്ത് ഇതേ ടീം കാറുമെടുത്ത് ശോഭാ സുരേന്ദ്രന്‍റെ പ്രചരണവാഹനം തടഞ്ഞ് കാശ് കൊടുത്തുവെന്ന ആരോപണം പറഞ്ഞുകൊണ്ട് ശോഭാ സുരേന്ദ്രന്‍റെ വീഡിയോ പിടിക്കുന്നു. ഈ സമയത്ത് വീഡിയോ ഷൂട്ട് ചെയ്തവർക്കെതിരെ ശോഭ കാറില്‍ നിന്നിറങ്ങിവന്ന് പ്രതികരിക്കുകയായിരുന്നു. കണ്ണനല്ലൂരിൽ സൊസൈറ്റിയിൽ നിന്നും ലക്ഷകണക്കിന് രൂപ ആളുകളെ പറ്റിച്ച് കുടുംബങ്ങൾ തകർത്ത ഭാര്യയും ഭർത്താവുമാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം. കോൺഗ്രസിന്റെ നിർദ്ദേശ പ്രകാരമായിരുന്നു ഇവരുടെ ‘പെർഫോമൻസ്’.















