പാലക്കാട്: പാലക്കാട് നഗരസഭയിൽ കോൺഗ്രസ് കൗൺസിലർക്കെതിരായ പീഡന പരാതി ഞെട്ടിക്കുന്ന വിവരങ്ങൾ ജനം ടിവിക്ക് ലഭിച്ചു. ഹോട്ടൽ മുറിയിൽ നിന്നുള്ള പ്രശോഭ്. സി വത്സന്റെ ശബ്ദ സന്ദേശത്തിലാണ് ഷാഫി പറമ്പിലിനെതിരെ ഗുരുതര വെളിപ്പെടുത്തൽ. പീഡിപ്പിക്കപ്പെട്ട യുവതിയോട് സംസാരിക്കുന്ന ഓഡിയോ ക്ലിപ്പാണിത്. ഷാഫി പറമ്പിലിന്റെ അടുത്ത അനുയായി ആണ് പ്രശോഭ്. സി വത്സൻ. കോൺഗ്രസിന്റെ മുഖം മൂടി വലിച്ചൂരന്ന തരത്തിലാണ് സംഗതിയുടെ കിടപ്പ്.
ഷാഫി പറമ്പിൽ തന്റെ ബോസാണ് പ്രശോഭ്. സി വത്സൻ യുവതിയോട് പറയുന്നു. ഷാഫിക്ക് ഫ്ളൈറ്റിൽ അൺലിമിറ്റഡായി യാത്ര ചെയ്യാം. ഏത് ട്രെയിനിലും എപ്പോൾ എവിടേക്ക് പോണേലും ഫ്രീയാണ്. കെഎസ്ആർടിസി ഓൾ റെഡി ഫ്രീയാണ്. പക്ഷെ അതിൽ പോവൂലല്ലോ. രണ്ടര ലക്ഷം രൂപയാണ് ശമ്പളം. ഷാഫി ഭയങ്കര പൈസ പ്രാന്തനാണ്. പൈസ കാണുമ്പോൾ ഭയങ്കര ആക്രാന്തമാണ്. എങ്ങനെയെങ്കിലും ആരെയെങ്കിലും പറ്റിച്ച് പൈസയുണ്ടാക്കണം എന്ന വിചാരം മാത്രം. എന്നോട് രണ്ട് മൂന്ന് പ്രൊജക്ടുകൾ പറഞ്ഞു. എനിക്ക് പക്ഷെ ആരെയെങ്കിലും പറ്റിക്കുക, ദുഷ്ടത്തരം ചെയ്യുക ഇതൊന്നും എനിക്ക് ഇഷ്ടമല്ല” എന്നും പ്രശോഭ് ആദ്യ ഭാഗത്തിൽ പറയുന്നുണ്ട്. പിന്നീട് തന്റെ വീക്ക്നസുകളെ കുറിച്ചാണ് പ്രതി സംസാരിക്കുന്നത്.
പ്രശോഭിന് ഷാഫിയുമായി അടുത്ത ബന്ധമുണ്ടെന്ന് അതിജീവിത പൊലീസിന് മൊഴി നൽകിയിരുന്നു. പീഡിപ്പിക്കുന്നതിനിടെ പ്രശോഭ് ഷാഫിയെ വീഡിയോ കോൾ ചെയ്തെന്നും താനും ഷാഫിയും പരസ്പരം കണ്ടെന്നും യുവതി പറഞ്ഞിരുന്നു. ഇത് ശരിവക്കുന്നതാണ് ഓഡിയോയിലെ വിവരങ്ങൾ.
ഷാഫി പറമ്പിൽ നേരിട്ട് ഇടപെട്ടാണ് പ്രശോഭിന് നഗരസഭയിൽ മത്സരിക്കാൻ സീറ്റ് വാങ്ങിക്കൊടുത്തത്. ആരെയെങ്കിലും പറ്റിച്ചായാലും പണമുണ്ടാക്കണം എന്നാണ് ഷാഷി തനിക്ക് നൽകിയ ഉപദേശം എന്നും പ്രശോഭ് പറയുന്നുണ്ട്. പക്ഷെ ഷാഫിയുടെ അഴിമതിക്ക് കൂട്ടു നിൽക്കാൻ തനിക്ക് താൽപര്യമില്ലെന്ന തരത്തിലാണ് പ്രശോഭ് പറയുന്നത്. തന്റെ വീക്ക്നസ് പണമല്ലെന്നും പെണ്ണാണെന്നും പ്രശോഭ് ഇതിൽ പറയുന്നുണ്ട്.
രാഹുൽ മാങ്കൂട്ടത്തിനറെ ലൈംഗിക പീഡന പരാതി പരമ്പരയോടെ പാലക്കാടുകാർ കേരള ജനതയുടെ മുന്നിൽ തലകുനിച്ച് നിൽക്കേണ്ട ഗതികേടിലാണ്. ഷാഫിയാണ് പത്തനംതിട്ടക്കാരനായ രാഹുലിനെ പാലക്കാട് കെട്ടിയിറക്കിയത് എന്ന ആരോപണം ശക്തമാണ്. ഈ ഷാഫി പാലക്കാടിന് നൽകിയ ‘സമ്മാന’മായ രാഹുൽ കാരണം ചെറിയ പഴിയൊന്നുമല്ല ഈ നാട്ടുകാർ കേൾക്കേണ്ടി വന്നത്.
അതേസമയം, 22 കാരിയായ പട്ടികജാതി യുവതിയുടെ പരാതിയിൽ കേസെടുത്തെങ്കിലും പ്രതിയെ അറസ്റ്റ് ചെയ്യാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല. മുഖ്യമന്ത്രിക്കും ജില്ല പൊലീസ് മേധാവിക്കും യുവതി പരാതി നൽകിയിരുന്നു. നിലവിൽ പ്രശോഭ് ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.














