തിരുവനന്തപുരം : കനത്ത ചൂടും ഉഷ്ണതരംഗ സാധ്യതയും നില നിൽക്കുന്നതിനാൽ കുഞ്ഞുങ്ങളെ അങ്കണവാടികളിൽ വരാൻ നിർബന്ധിക്കരുത് എന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടു.
വേനൽ ചൂട് കണക്കിലെടുത്ത് കുട്ടികളെ നിർബന്ധിച്ചു അംഗനവാടികളിൽ ഇരുത്തേണ്ടതില്ല. കുട്ടികൾക്ക് പോഷകാഹാരങ്ങൾ അവരുടെ വീടുകളിൽ എത്തിച്ചു നൽകാൻ നടപടി സ്വീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ നിർദേശിച്ചു.
പത്തനംതിട്ട നഗരസഭ മുൻ ചെയർമാൻ അഡ്വക്കേറ്റ് എ സുരേഷ് കുമാർ നൽകിയ പരാതിയിലാണ് ബാലാവകാശ കമ്മീഷന്റെ ഇടപെടൽ.
ഷീറ്റ് ഉപയോഗിച്ച് മേൽക്കൂര നിർമിച്ചതും വായു സഞ്ചാരമില്ലാത്തതുമായ അങ്കണവാടികൾ തുറന്നു പ്രവർത്തിപ്പിക്കരുതെന്നും ഉത്തരവ്.
ഉച്ചയ്‌ക്ക് 11 മണി മുതൽ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയങ്ങളിൽ കുട്ടികളെ പുറത്ത് കളിക്കാൻ വിടരുത് എന്നും നിർദേശമുണ്ട്.
വനിതാ ശിശു വികസന ഡയറക്ടർക്കും തദ്ദേശസ്വയംഭരണ പ്രിൻസിപ്പൽ ഡയറക്ടർക്കും ആണ് നിർദേശം നൽകിയിരിക്കുന്നത്.















