എറണാകുളം : ട്രെയിനിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ വഞ്ചിനാട് എക്സ്പ്രസിൽ കയറുന്നതിനിടെയുണ്ടായ അപകടത്തിൽ കൊല്ലം സ്വദേശിനി ചിപ്പി (35) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയായിരുന്നു ദുരന്തം. ഇവർ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.
സ്റ്റേഷനിൽ നിന്നും ട്രെയിൻ നീങ്ങിത്തുടങ്ങിയ സമയത്താണ് ചിപ്പി ഓടിക്കയറാൻ ശ്രമിച്ചത്. ഇതിനിടെ കാൽ വഴുതിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലുള്ള വിടവിലേക്ക്വീഴുകയായിരുന്നു. റെയിൽവേ അധികൃതരും പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന യാത്രക്കാരും ചിപ്പിയെ പുറത്തെടുക്കുകയും ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ നഷ്ടപ്പെട്ടിരുന്നു.
അപകടത്തെത്തുടർന്ന് വഞ്ചിനാട് എക്സ്പ്രസ് നിശ്ചിത സമയത്തേക്കാൾ ഒരു മണിക്കൂറോളം വൈകിയാണ് സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചത്.















