പശ്ചിമ ബംഗാളിൽ നടന്ന കടുത്ത മത്സരത്തിനൊടുവിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.മുഖ്യമന്ത്രി മമത ബാനർജിയുടെയും അവരുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസിന്റെയും തുടർച്ചയായ നാലാം തവണയും അധികാരത്തിലെത്താനുള്ള ശ്രമത്തിന് ബിജെപിയുടെ കടുത്ത വെല്ലുവിളിയാണ് ഉള്ളത്.
തുടർച്ചയായ തെരഞ്ഞെടുപ്പ് തിരിച്ചടികൾക്ക് ശേഷം സിപിഐ (എം) നയിക്കുന്ന ഇടതുമുന്നണിയും കോൺഗ്രസും രംഗത്തുണ്ട്. ആദ്യ ഫലസൂചനകൾ പുറത്തു വരുമ്പോൾ ബിജെപിയും ടി എം സിയും ഒപ്പത്തിനൊപ്പമാണ്, എങ്കിലും നേരിയ മുൻ തൂക്കം ബിജെപിയ്‌ക്കാണ്. ഭവാനിപൂരിൽ സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. ഇവിടെ എതിർ സ്ഥാനാർഥി മുഖ്യമന്ത്രി മമതാ ബാനർജി പിന്നിലാണ്.
എക്‌സിറ്റ് പോളുകൾ ബിജെപിക്ക് മുൻതൂക്കം പ്രവചിക്കുമ്പോൾ അഖിലേന്ത്യാ തൃണമൂൽ കോൺഗ്രസിന് വൻ പരാജയമായിരുന്നു പ്രവചിച്ചത്. ഈ അനിശ്ചിതത്വവും ഇഞ്ചോടിഞ്ച് പോരാട്ടത്തിനു അടിവരയിടുന്നു.















