കൊൽക്കത്ത: പശ്ചിമ ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകന് വെടിയേറ്റു. ബസീർഹട്ട് ജില്ലയിലാണ് ആക്രമണമുണ്ടായത്. ബാസിർഹട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോഹിത് റോയിയുടെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് ബിജെപി പതാക സ്ഥാപിക്കുന്നതിനിടെ രോഹിത് റോയിയെ തൃണമൂൽ ഗുണ്ടകൾ ആക്രമിക്കുകയായിരുന്നു.
ഇന്നലെ രാത്രിയാണ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റാൻറായ ചന്ദ്രനാഥ് രഥിനെ തൃണമൂൽ ഗുണ്ടകൾ കൊലപ്പെടുത്തിയത്. കൊലപാതകത്തിൽ മുതിർന്ന ടിഎംസി നേതാവും മമത ബാനർജിയുടെ അനന്തരവനുമായ അഭിഷേക് ബാനർജിയുടെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, അക്രമത്തിന് ഉപയോഗിച്ച വാഹനം കണ്ടെത്തി.
വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിച്ചാണ് ആക്രമികൾ സംഭവ സ്ഥലത്ത് എത്തിയതെന്ന് പൊലീസ് സ്ഥിരീകരിച്ചു.
നിലവിലെ സ്ഥിതിഗതികൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും ബിജെപി ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിയെയും ധരിപ്പിച്ചതായി സുവേന്ദു അധികാരി പറഞ്ഞു. 15 വർഷത്തെ മഹാ ജംഗിൾ രാജിന്റെ ഫലമാണിതെന്നും. ഗുണ്ടകളെ ഉന്മൂലനം ചെയ്യുന്നതിനുള്ള നടപടികൾ ഉടൻ ബിജെപി സർക്കാർ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.















