ലക്നൗ: ഉത്തർപ്രദേശിലെ ഗാസിപൂരിൽ ഭീം ആർമിയുടെ മറവിൽ മതപരിവർത്തനം. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഉത്തർപ്രദേശ് പോലീസ് കസ്റ്റഡിയിലെടുത്തു. ദളിത് ശാക്തീകരണമെന്ന വ്യാജേനയാണ് മതപരിവർത്തന ശ്രമം നടന്നത്.
ജംങ്കിപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. നീലി ഭീമോട്ട എന്ന ഭീം ആർമിയുടെ ബാനറുകൾ തൂക്കിയായിരുന്നു കൂട്ട മതപരിവർത്തന പരിപാടി. പാസ്റ്ററുടെ നേതൃത്വത്തിലായിരുന്നു പരിപാടി നടന്നത്. രോഗശാന്തി വാഗ്ദാനം, മതപ്രസംഗങ്ങൾ, എന്നിവയിലൂടെയാണ് പട്ടികജാതി വിഭാഗങ്ങളെ ഇവർ ആകർഷിച്ചിരുന്നത്. ക്രിസ്തുമതം സ്വീകരിച്ചാൽ മാരകമായ രോഗങ്ങൾ മാറുമെന്നായിരുന്നു പാസ്റ്ററുടെ പ്രസംഗം.
ചന്ദ്രശേഖർ ആസാദ് നയിക്കുന്ന ഭീം ആർമി ഉത്തർ പ്രദേശിലുടനീളം ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. നീലി ഭീമോട്ടയുടെ സാമ്പത്തിക സ്രോതസിലേക്ക് യുപി പൊലീസ് അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്.
















