കൊൽക്കത്ത: ബംഗാളിലെ തന്ത്രപ്രധാനമായ ചിക്കൻ നെക്ക് ഇടനാഴിയുടെ (സിലിഗുരി) അതീവ പ്രാധാന്യമുള്ള 120 ഏക്കർ കേന്ദ്രസർക്കാരിന് വിട്ട് നൽകി സുവേന്ദു അധികാരി സർക്കാർ. കൂടാതെ രാജ്യസുരക്ഷ കണക്കിലെടുത്താണ് ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിലെ പ്രദേശം കേന്ദ്രസർക്കാരിന് കൈമാറിയത്. ഇതോടെ പ്രദേശം പൂർണ്ണമായും ബിഎസ്എഫിന്റെ നിയന്ത്രണത്തിലാകും.
ഒപ്പം സിലിഗുരി ഇടനാഴിയുടെ ഭാഗമായ ഏഴ് പാതകൾ, സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്ന് കേന്ദ്രസർക്കാരിന് കൈമാറാനും ധാരണയായി. ഇതോടെ പാതകളുടെ നിയന്ത്രണം നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ), നാഷണൽ ഹൈവേ ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്ഐഡിസിഎൽ) എന്നിവയ്‌ക്ക് ലഭിക്കും. ഇതോടെ മമതയുടെ ഭരണകാലത്ത് സ്തംഭിച്ച അതിർത്തിയിൽ വേലി നിർമാണം, റോഡ് വീതി കൂട്ടൽ, പ്രതിരോധ അടിസ്ഥാന സൗകര്യ നവീകരണം എന്നിവയുടെ വേഗം കൂടും
വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് സിലിഗുരി ഇടനാഴി. നേപ്പാൾ, ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിർത്തികൾക്ക് സമീപമായാണ് സിലിഗുരി സ്ഥിതി ചെയ്യുന്നത്. പ്രതിരോധ- നയതന്ത്രപരമായി അതീവ പ്രാധാന്യമുള്ളതാണ് പ്രദേശം. ചൈനീസ് അതിർത്തിയോട് ചേർന്നു കിടക്കുന്നതിനാൽ, സൈന്യത്തിന്റെ നിരന്തര നിരീക്ഷണത്തിലാണ് സിലിഗുരി. നുഴഞ്ഞുകയറ്റം തടയാൻ ബംഗ്ലാദേശ് അതിർത്തി അതിർത്തി വേലി നിർമാണം കേന്ദ്രസർക്കാ ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ ചൈനയുമായി ചേർന്ന് സിലിഗുരി ഇടനാഴിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശങ്ങൾ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.















