തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങില്‍ തന്റെ ചാന്റെ പേര് കൂട്ടിച്ചേർത്ത് ഇനിഷ്യൽ വിപുലീകരിച്ച് വായിച്ചതിൽ ഉണ്ടായ ദുഷ് പ്രചാരണങ്ങൾക്കെതിരെ വി ഡി സതീശൻ. താന്‍ ജാതിപ്പേര് ഉപയോഗിച്ചു എന്ന വിമര്‍ശനങ്ങളോടാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ പ്രതികരിച്ചത് . തന്റെ മുഴുവന്‍ പേര് വായിക്കുന്നത് സ്വാഭാവിക കാര്യമാണെന്നും പാസ്‌പോര്‍ട്ടിലെല്ലാം ഇത്തരത്തിലല്ലേ രേഖപ്പെടുത്താറുള്ളതെന്നും അദ്ദേഹം ചോദിച്ചു.
”ഞാനെന്റെ അച്ഛന്റെ പേര് പറഞ്ഞു. അതിലെന്താ കുഴപ്പം? എന്റെ അച്ഛന്‍െ പേര് അതാണ്. എനിക്ക് അമ്മയുടെ പേര് കൂടി പറയാനാകാത്തതില്‍ സങ്കടമുണ്ട്. ഞാന്‍ എം.എല്‍.എ ആകുന്നതിന് മുമ്പ് മരിച്ച് പോയവരാണ് രണ്ട് പേരും. അച്ഛന്റെ പേര് പറയാനായാണ് അത് വായിച്ചത്. സാധാരണ അങ്ങനെയാണല്ലോ. പാസ്‌പോര്‍ട്ടില്‍ അങ്ങനെയല്ലേ.അച്ഛന്റെ പേര് കൂടി പറയാനായിട്ടാണ് പറഞ്ഞത്. സത്യമായിട്ടും. എനിക്കതില്‍ സന്തോഷമാണ്. അവരെ ഓര്‍ക്കണ്ടേ മാതാപിതാക്കളെ .അമ്മയെ ഞാന്‍ മനസില്‍ വിചാരിച്ചു. അമ്മയുടെ പേര് പറയാന്‍ അവിടെ സ്‌കോപ്പില്ല, അതുണ്ടായിരുന്നെങ്കില്‍ അമ്മയുടെ പേരും പറഞ്ഞേനെ. അച്ഛന്റെയും അമ്മയുടെയും പേര് പറയുന്നത് അഭിമാനമാണ്.”ഇതാണ് ഈ വിഷയത്തിൽ വി ഡി സതീശന്റെ വിശദീകരണം.
സത്യപ്രതിജ്ഞാ ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ തന്റെ അച്ഛന്റെ പേരായ വടശ്ശേരി ദാമോദര മോനോന്‍ എന്ന് മുഴുവനായി പറഞ്ഞതിൽ മേനോൻ എന്ന വാക്ക് വന്നപ്പോൾ ജാതിപ്പേര് ഉപയോഗിച്ചെന്നു ദുർ വ്യാഖ്യാനം നടത്തത്തിൽ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു.
2021ല്‍ നിയമസഭയില്‍ എം.എല്‍.എയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ എന്ന ഞാന്‍ എന്നായിരുന്നു അദ്ദേഹം ഉപയോഗിച്ചരുന്നത്. എന്നാല്‍ ഇത്തവണ വടശ്ശേരി ദാമോദര മോനോന്‍ സതീശന്‍ എന്ന ഞാന്‍ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വി.ഡി സതീശന്‍ പറഞ്ഞത്.അതാണ് ഇത്തരക്കാരെ ചൊടിപ്പിച്ചത്.














