തിരുവനന്തപുരം: സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി അറസ്റ്റിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ പ്രതിഷേധിച്ചായിരുന്നു എം. എ ബേബിയുടെ ഡൽഹിയിലെ പ്രകടനം. പത്ത് പേരുമായി ബേബി ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
എന്നാൽ നരേന്ദ്ര മോദി നയിക്കുന്ന ബിജെപി സർക്കാരിനെതിരെ സമരം നയിച്ചതിനെതിരെയാണ് ബേബിയും നേതാക്കളും അറസ്റ്റ് ചെയ്തത് എന്നാണ് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് പാകിസ്ഥാൻ ഫേസ്ബുക്ക് പേജിൽ പറയുന്നത്. തൊഴിലാളികൾക്കും പീഡിത ജനവിഭാഗങ്ങൾക്കും ഒപ്പം നിൽക്കുന്നവരുടെ വായടപ്പിക്കുക അറസ്റ്റിന്റെ ലക്ഷ്യമെന്നും പാക് കമ്യൂണിസ്റ്റ് പാർട്ടി പറയുന്നു.
ഇന്ത്യയിലെ സിപിഎം, തൊഴിലാളികൾ, വിദ്യാർത്ഥികൾ, കൂടാതെ എല്ലാ പുരോഗമന ശക്തികൾക്കും പാക് കമ്യൂണിസ്റ്റ് പാർട്ടി ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. ബേബിയെയും തടങ്കലിലാക്കിയ മറ്റെല്ലാ നേതാക്കളെയും പ്രവർത്തകരെയും ഉടനടിയും നിബന്ധനകളില്ലാതെയും മോചിപ്പിക്കണമെന്ന് ഫേസ്ബുക്ക് പേജിൽ ആവശ്യപ്പെട്ടിട്ടുണ്ട്.















