അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; നേപ്പാളിന് കര്‍ശന മറുപടിയുമായി ഇന്ത്യ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അതിര്‍ത്തി തര്‍ക്കത്തില്‍ മൂന്നാം കക്ഷിക്ക് സ്ഥാനമില്ല; നേപ്പാളിന് കര്‍ശന മറുപടിയുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2026, 07:40 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഇന്ത്യയും നേപ്പാളും തമ്മിലുള്ള ഉഭയകക്ഷി വിഷയങ്ങളില്‍ ഇടപെടാന്‍ മൂന്നാം കക്ഷികള്‍ക്ക് യാതൊരു അവകാശവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കൃത്യമായ ഉഭയകക്ഷി സംവിധാനങ്ങള്‍ നിലവിലുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിര്‍ത്തി നിര്‍ണ്ണയം പൂര്‍ത്തിയായ ചില മേഖലകളില്‍ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇവ ഇരുരാജ്യങ്ങളും സംയുക്തമായി മാപ്പ് (തരംതിരിക്കല്‍) ചെയ്തുവരികയാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതിര്‍ത്തി പ്രശ്‌നത്തില്‍ ബ്രിട്ടനെയും ചൈനയെയും ചര്‍ച്ചകളില്‍ പങ്കാളികളാക്കണമെന്ന് നേപ്പാള്‍ പ്രധാനമന്ത്രി ബലേന്ദ്ര ഷാ നിര്‍ദ്ദേശിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും നേപ്പാള്‍ പ്രധാനമന്ത്രി പറഞ്ഞിരുന്നു.

‘ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയെക്കുറിച്ചുള്ള നേപ്പാള്‍ പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളും അതിനുപിന്നാലെ നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയും ഞങ്ങള്‍ കണ്ടു. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തിയുടെ 98 ശതമാനത്തോളം കൃത്യമായി നിര്‍ണ്ണയിക്കപ്പെട്ടിട്ടുള്ളതാണ്. എന്നാല്‍ ഗണ്ഡക് നദിയുടെ ഒഴുക്കിലുണ്ടായ മാറ്റം കാരണം ചില ഭാഗങ്ങളില്‍ ഇപ്പോഴും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

ഇതുകൂടാതെ, അതിര്‍ത്തി നിര്‍ണ്ണയിച്ച ചിലയിടങ്ങളില്‍ ‘നോ മാന്‍സ് ലാന്‍ഡില്‍’ അതിര്‍ത്തി ലംഘിച്ചുള്ള കൈയേറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവില്‍ ഇരുരാജ്യങ്ങളും സംയുക്തമായി ഈ പ്രദേശങ്ങള്‍ മാപ്പ് ചെയ്തുവരികയാണ്,’ രണ്‍ധീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. അതിര്‍ത്തി വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഇരുരാജ്യങ്ങള്‍ക്കും സ്വന്തമായി സംവിധാനങ്ങളുണ്ടെന്നും ഇതില്‍ ഒരു മൂന്നാം കക്ഷിക്ക് യാതൊരു പങ്കുമില്ലെന്ന കാര്യം ബന്ധപ്പെട്ട എല്ലാവര്‍ക്കും വ്യക്തമാകേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൈലാഷ് മാനസരോവര്‍ യാത്രയുമായി ബന്ധപ്പെട്ട് ലിപുലേഖ് ചുരത്തെച്ചൊല്ലി നേപ്പാള്‍ ഉന്നയിച്ച അവകാശവാദങ്ങളെയും ജയ്സ്വാള്‍ തള്ളി. 1954 മുതല്‍ കൈലാഷ് മാനസരോവര്‍ യാത്രയ്‌ക്കായി ഇന്ത്യ ഉപയോഗിക്കുന്ന പരമ്പരാഗത പാതയാണ് ലിപുലേഖ് ചുരമെന്നും ഇതില്‍ പുതിയ വികസനങ്ങളൊന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികളെച്ചൊല്ലി ഏകപക്ഷീയമായി ഭൂപടങ്ങള്‍ വികസിപ്പിക്കുന്ന നേപ്പാളിന്റെ നടപടി അംഗീകരിക്കാനാവില്ലെന്നും എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ത്യ എപ്പോഴും തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Tags: Randhir JaiswalNo role for third partiesbilateral matterindia and nepalboundary matter
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies