ന്യൂഡൽഹി: റിസർവ് ബാങ്ക് 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണം വിറ്റെന്ന ബ്ലൂംബെർഗിന്റെ റിപ്പോർട്ട് വ്യാജം. ആർബിഐ സ്വർണം വിറ്റുവെന്ന പ്രചാരണം തെറ്റാണെന്ന് പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം സ്ഥിരീകരിച്ചു.
ഇന്ത്യയുടെ സ്വർണശേഖരം സുരക്ഷിതമാണെന്നും അതേസമയം മുൻ മാസത്തേക്കാൾ കരുതൽ ശേഖരം വർധിച്ചെന്നും പിഐബി വ്യക്തമാക്കി. ആർബിഐ സ്വർണം വിറ്റുവെന്ന പ്രചാരണം തെറ്റാണെ്. ആർബിഐയുടെ കണക്കനുസരിച്ച്, ഇന്ത്യയുടെ വിദേശനാണ്യ കരുതൽ ശേഖരത്തിലെ സ്വർണത്തിന്റെ വിഹിതം 2026 മെയ് 22 വരെ 16.85 ശതമാനമായും ഉയർന്നു. 2025 സെപ്റ്റംബർ അവസാനത്തിൽ 13.92 ശതമാനമായിരുന്നു സ്വർണത്തിന്റെ ശേഖരം.
മാദ്ധ്യമ റിപ്പോർട്ടുകൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയും പൂർണ്ണമായും തള്ളി. 880.52 ടൺ സ്വർണത്തിന്റെ ശേഖരം ഇപ്പോഴും റിസർവ് ബാങ്കിന്റെ പക്കലുണ്ട്. ഇതിന്റെ വിശദാംശങ്ങൾ റിസർവ് ബാങ്ക് കാലാകാലങ്ങളിൽ പ്രസിദ്ധീകരിക്കുന്നുണ്ട്. യഥാർഥ വിവരങ്ങൾക്ക് ഔദ്യോഗിക സംവിധാനങ്ങളെ ആശ്രയിക്കാൻ ആർബിഐ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 2026 മാർച്ച് 27 ന് 880.34 മെട്രിക് ടൺ സ്വർണമാണ് ഇന്ത്യയ്‌ക്കുണ്ടായിരുന്നത്. 2026 ജൂൺ 3 ന് ഇത് 880.57 മെട്രിക് ടണ്ണായി ഉയർന്നിട്ടുണ്ടെന്നും ആർബിഐ വ്യക്തമാക്കി.
മെയ് 22 ന് അവസാനിച്ച രണ്ടാഴ്ചയ്‌ക്കിടെ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഏകദേശം 12 ബില്യൺ ഡോളർ മൂല്യമുള്ള സ്വർണ ശേഖരം വിറ്റഴിച്ചതായി ബ്ലൂംബെർഗ് അവകാശപ്പെട്ടിരുന്നത്. രൂപയെ ശക്തിപ്പെടുത്താനായാണ് സ്വർണം വിറ്റതെന്നും ഇതോടെ ഏഷ്യൻ കറൻസികളേക്കാൾ മികച്ച പ്രകടനം കാഴ്ചവയ്‌ക്കാൻ രൂപയെ സഹായിച്ചു എന്നുമാണ് ബ്ലൂംബെർഗ് പടച്ചുവിട്ടത്.















