വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍
Monday, June 15 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 14, 2026, 09:55 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത് പങ്കെടുത്ത ചടങ്ങില്‍ കേരളത്തിലെ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതിനെതിരെ രംഗത്തുവന്ന മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. വിസികള്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് ക്ലാസെടുക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് തികഞ്ഞ രാഷ്‌ട്രീയ കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ജമാഅത്തെ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും പിന്തുണയോടെയാണ് സ്വന്തം സര്‍ക്കാര്‍ അധികാരത്തിലെത്തിയതെന്ന സത്യം മുഖ്യമന്ത്രി സൗകര്യപൂര്‍വ്വം മറക്കുകയാണ്. ഇന്ത്യയെ ഒരു മതരാഷ്‌ട്രമാക്കണമെന്ന് പരസ്യമായി ആവശ്യപ്പെടുകയും ഭരണഘടനയെ വെല്ലുവിളിക്കുകയും ചെയ്യുന്ന ശക്തികളുമായി രാഷ്‌ട്രീയ സഹവര്‍ത്തിത്വം പുലര്‍ത്തുന്നവര്‍ക്ക് മതനിരപേക്ഷതയെക്കുറിച്ച് സംസാരിക്കാന്‍ യാതൊരു ധാര്‍മ്മിക അവകാശവുമില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.

ദേശീയ ഐക്യവും രാജ്യസ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്ന ആര്‍എസ്എസ് പോലുള്ള പ്രസ്ഥാനങ്ങളെ ആക്രമിക്കുന്ന മുഖ്യമന്ത്രി, മറുഭാഗത്ത് മതത്തിന്റെ പേരില്‍ രാഷ്‌ട്രീയം പറയുന്നവരുമായി അധികാരം പങ്കിടുകയാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ‘മതം തന്നെയാണ് ഞങ്ങള്‍ക്ക് പ്രധാനം’ എന്ന് പരസ്യമായി പ്രഖ്യാപിക്കുന്ന മന്ത്രിമാര്‍ ഉള്‍പ്പെട്ട മന്ത്രിസഭയുടെ നായകനാണ് ഇപ്പോള്‍ മതനിരപേക്ഷതയുടെ വക്താവാകാന്‍ ശ്രമിക്കുന്നത്.

കേരളത്തിലെ സര്‍വകലാശാലകള്‍ രാഷ്‌ട്രീയ നിയന്ത്രണങ്ങളില്‍ നിന്ന് മാറി പ്രവര്‍ത്തിക്കേണ്ടവയാണ്. ദേശീയ വിഷയങ്ങളില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ അക്കാദമിക് സമൂഹത്തിന് അവകാശമുണ്ട്. എന്നാല്‍ ഒരു ദേശീയ പ്രസ്ഥാനവുമായി വേദി പങ്കിട്ടതിന്റെ പേരില്‍ വൈസ് ചാന്‍സലര്‍മാരെ വിചാരണ ചെയ്യാന്‍ ശ്രമിക്കുന്നത് ജനാധിപത്യ ബോധമല്ല, മറിച്ച് രാഷ്‌ട്രീയ അസഹിഷ്ണുത മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്വര്‍ണ്ണപ്പാളി മോഷണം ഉള്‍പ്പെടെ സംസ്ഥാന സര്‍ക്കാരിനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ഒട്ടനവധി ഗുരുതരമായ വിഷയങ്ങള്‍ നിലവിലുണ്ട്. ഇതില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാനാണ് ആര്‍എസ്എസിനെയും വൈസ് ചാന്‍സലര്‍മാരെയും ചുറ്റിപ്പറ്റി അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത്. സര്‍ക്കാരിന്റെ വീഴ്ചകളും ജനങ്ങളുടെ ചോദ്യങ്ങളും മറച്ചുവെക്കാനുള്ള രാഷ്‌ട്രീയ നാടകമായാണ് കേരളം ഇതിനെ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിന്റെയും പ്രീണനത്തിന്റെയും കാര്യത്തില്‍ കോണ്‍ഗ്രസും സിപിഎമ്മും രണ്ടല്ല ഒന്നാണ് എന്ന് കേരള ജനത തിരിച്ചറിഞ്ഞു കഴിഞ്ഞു. തീവ്രവാദ ആശയധാരകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്ന അപകടകരമായ നിലപാടിലേക്കാണ് ഇരു കൂട്ടരും നീങ്ങുന്നത്. ‘രണ്ടല്ല ഒന്നാണ്’ എന്ന ഈ യാഥാര്‍ത്ഥ്യം സമീപകാല തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളിലും നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചതാണെന്ന് രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ നിഷേധിക്കാന്‍ ശ്രമിച്ചാലും മലയാളികള്‍ ഇന്ന് തങ്ങളുടെ ദേശീയബോധം തുറന്നുപ്രകടിപ്പിക്കാന്‍ മടിക്കുന്നില്ല. രാജ്യത്തിന് പ്രഥമ പരിഗണന നല്‍കുന്ന നേതൃത്വത്തിനും ദേശീയ താല്പര്യങ്ങള്‍ക്കും ഒപ്പമാണ് കേരളത്തിലെ പുതുതലമുറ നിലകൊള്ളുന്നത്. കേരളത്തിന്റെ രാഷ്‌ട്രീയ ചിന്തകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ഈ മാറ്റം ഒരു തുടക്കം മാത്രമാണെന്നും വരും ദിവസങ്ങളില്‍ അത് കൂടുതല്‍ ശക്തമായി പ്രതിഫലിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.

Tags: RSSVD SATHEESHANrajeev chandrashekar
ShareTweetSendShare

More News from this section

ക്ഷേത്ര സ്വര്‍ണം തട്ടിയ കേസ്: മുന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍ ടി.ടി. വിനോദന്‍ ബാലുശേരിയില്‍ അറസ്റ്റില്‍

പരീക്ഷാ സമ്മര്‍ദ്ദം; കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്ന് കാണാതായി, അന്വേഷണം കണ്ണൂരിലേക്ക്

ശബരിമല സ്വര്‍ണക്കവര്‍ച്ചക്കേസ്: ശ്രീകോവിലിന്റെ പ്രഭാമണ്ഡലവും കട്ടിളപ്പാളിയും ഇളക്കി പരിശോധിക്കാന്‍ പ്രത്യേക അന്വേഷണസംഘം സന്നിധാനത്ത്

കെ ബി പ്രദീപ് രാജിവച്ചതുകൊണ്ട് മാത്രം നിയമന വിവാദം അവസാനിക്കില്ല; ഇതിന് ചരട് വലിച്ചത് ആരെന്ന് അറിയണം; അയ്യപ്പ വിശ്വാസികളെ വഞ്ചിക്കുന്നതിലും സിപിഎമ്മും കോൺഗ്രസ്സും ഒറ്റക്കെട്ട്: രാജീവ് ചന്ദ്രശേഖർ

തിരക്കുകളിൽ നിന്നും ബഹളങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടം; പരസ്പരം  അടുത്തറിയാനുള്ള യാത്ര; പൊൻമുടിക്ക് വിട്ടാലോ??

സ്ത്രീകളുടെ ശ്രദ്ധയ്‌ക്ക്!!! 9 മണിക്ക് മുൻപായി ബസ്സിൽ കയറിയാൽ ആനുകൂല്യം ലഭിക്കില്ല; സാധാരണ ടിക്കറ്റ് എടുക്കുന്ന പോലെ ഇറങ്ങേണ്ട സ്ഥലം പറഞ്ഞ് ടിക്കറ്റ് എടുക്കണം

Latest News

വിസികളുടെ ആര്‍എസ്എസ് വേദി പങ്കിടല്‍ വിവാദം: വി.ഡി. സതീശന്റേത് രാഷ്‌ട്രീയ കാപട്യം, തീവ്രവാദ ശക്തികളുടെ പിന്തുണയുള്ളവര്‍ക്ക് മതേതരത്വം പറയാന്‍ എന്ത് അവകാശം?; രാജീവ് ചന്ദ്രശേഖര്‍

രാഷ്‌ട്രീയ വൈരത്തില്‍ പെണ്‍മക്കളെ വലിച്ചിഴയ്‌ക്കരുത്; അഖിലേഷ് യാദവിന്റെ മകള്‍ക്കെതിരായ സൈബര്‍ അധിക്ഷേപത്തില്‍ കടുത്ത നടപടിയുമായി യോഗി ആദിത്യനാഥ്

രാമക്ഷേത്ര സംഭാവന കവര്‍ച്ചക്കേസ്: അയോധ്യയില്‍ ജീവനക്കാരന്റെ വീട്ടില്‍ ഒളിപ്പിച്ച 10 ലക്ഷം പിടികൂടി; മൂന്നംഗ പ്രത്യേക സംഘം അന്വേഷിക്കും; ആരെയും വെറുതെ വിടില്ലെന്ന് യോഗി ആദിത്യനാഥ്

ഒമാനില്‍ ഇന്ത്യന്‍ കപ്പല്‍ മുങ്ങി അപകം; യുഎസ് ആര്‍മിയുടെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം; 14 നാവികരും സുരക്ഷിതര്‍

പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി ഇന്നിറങ്ങുന്നു; ലോകകപ്പ് വേദിയിലെ പുതുമുഖങ്ങളായ കുറസാവോയാണ് ആദ്യ എതിരാളികള്‍

ഒമാന്‍ തീരത്ത് നിര്‍ത്തിയിട്ടിരുന്ന കപ്പലില്‍ ഇന്ത്യന്‍ നാവികന്റെ അന്ത്യം; മൃതദേഹം സൂക്ഷിക്കുന്നത് പ്ലാസ്റ്റിക് കുപ്പികളിലെ തണുത്ത വെള്ളത്തില്‍; കപ്പല്‍ കമ്പനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി യൂണിയന്‍

‘ലക്ഷ്യം ആരോഗ്യഭാരതം’; കഴിഞ്ഞ 12 വര്‍ഷത്തിനിടെ രാജ്യം കൈവരിച്ചത് മികച്ച ആരോഗ്യ മുന്നേറ്റമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

സുരക്ഷാ വീഴ്ചയില്‍ പൊലിഞ്ഞത് യുവതിയുടെ ജീവന്‍; ബ്രസീലില്‍ റോപ്പ് ജമ്പിങ്ങിനിടെ സുരക്ഷാ കയര്‍ ഘടിപ്പിക്കാന്‍ മറന്നു, 130 അടി താഴ്ചയിലേക്ക് വീണ് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies