'കടക്കെണിക്ക് മേല്‍ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്'; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമാര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍
Friday, June 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘കടക്കെണിക്ക് മേല്‍ മോഹന വാഗ്ദാനങ്ങളുടെ ബജറ്റ്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമാര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 19, 2026, 02:22 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ആദ്യ ബജറ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജീവ് ചന്ദ്രശേഖര്‍. വലിയ പ്രഖ്യാപനങ്ങള്‍ കൊണ്ട് സമ്പന്നമായ ബജറ്റാണെങ്കിലും അവ നടപ്പാക്കാനുള്ള സാമ്പത്തിക സ്രോതസുകളെക്കുറിച്ച് യാതൊരു വ്യക്തതയും ഇല്ലെന്നാണ് അദ്ദേഹം പറഞ്ഞു. നിലവില്‍ കേരളം 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലാണെന്നും പാര്‍ട്ടി ചൂണ്ടിക്കാട്ടി.

തിരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച അഞ്ച് ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങളില്‍ മൂന്നെണ്ണവും ആദ്യ ബജറ്റില്‍ തന്നെ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് നല്‍കുമെന്ന വാഗ്ദാനത്തിനായി ബജറ്റില്‍ വെറും 10 കോടി രൂപ മാത്രമാണ് വകയിരുത്തിയത്. അതായത്, കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളില്‍ ഓരോന്നിനും 11 രൂപ 11 പൈസ വീതം. ജനങ്ങളെയാകെ കബളിപ്പിച്ചിരിക്കുകയാണ് ഇതിലൂടെ കോണ്‍ഗ്രസ് സര്‍ക്കാര്‍.

ക്ഷേമപെന്‍ഷന്‍ 3,000 രൂപയാക്കുമെന്ന പ്രഖ്യാപനവും യുവാക്കള്‍ക്കായുള്ള അഞ്ച് ലക്ഷം രൂപയുടെ വായ്പാ പദ്ധതിയും ബജറ്റില്‍ പ്രതിഫലിച്ചില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു ആരോപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെയും സര്‍ക്കാര്‍ ആസ്തികളുടെയും സ്വകാര്യവല്‍ക്കരണത്തിനാണ് ബജറ്റ് വഴിയൊരുക്കുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. സാമ്പത്തിക അച്ചടക്കവും അഴിമതിയില്ലാത്ത ഭരണവും യഥാര്‍ഥ വികസനവുമാണ് കേരളത്തിന് ആവശ്യമെന്നും, ബജറ്റിലെ ഓരോ പ്രഖ്യാപനത്തിന്റെയും പുരോഗതി സൂക്ഷ്മമായി നിരീക്ഷിച്ച് സര്‍ക്കാരിനോട് മറുപടി തേടുമെന്നും അദ്ദേഹം പറഞ്ഞു.

10 വര്‍ഷം മുന്‍പ്, ‘എല്ലാം ശരിയാകും’ എന്ന കപട മുദ്രാവാക്യവുമായി അധികാരത്തിലേറിയ സി.പി.എം സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയെ തകര്‍ത്തുതരിപ്പണമാക്കുകയായിരുന്നു ചെയ്തത്. ഇപ്പോള്‍ സി.പി.എമ്മും കോണ്‍ഗ്രസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് തെളിഞ്ഞിരിക്കുകയാണ്. രണ്ടല്ല, ഒന്നാണ്! നമ്മുടെ നാടിന് ഇന്ന് ആവശ്യം ബി.ജെ.പി/എന്‍.ഡി.എ മുന്നോട്ടുവെക്കുന്ന വികസിത് കേരള എന്ന കാഴ്ചപ്പാടാണ്.

ബജറ്റിലെ ഓരോ വാഗ്ദാനത്തിന്റെയും പുരോഗതി ഞങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുകയും ഓരോ പ്രഖ്യാപനങ്ങളെക്കുറിച്ചും സര്‍ക്കാരിനെക്കൊണ്ട് മറുപടി പറയിക്കുകയും ചെയ്യും. ഇതാണ് കേരളത്തിലെ ജനങ്ങള്‍ക്ക് ഞങ്ങള്‍ നല്‍കുന്ന ഉറപ്പ്.

Tags: rajeev chandrashekarudf buget
ShareTweetSendShare

More News from this section

‘അഗ്നിസാക്ഷി’ക്ക് അമ്പത്; പൊതുയിട വായനയുമായി ശ്രദ്ധ നേടി കരമന ബോയ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍

സാന്ത്വനം പദ്ധതിയുടെ ധനസഹായം കൈമാറി; അന്തരിച്ച ഫോട്ടോഗ്രാഫര്‍ അനില്‍കുമാറിന്റെ കുടുംബത്തിന് പിന്തുണയായി ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍

‘250 രൂപ താങ്ങുവില പ്രഖ്യാപനം കര്‍ഷകരെ പരിഹസിക്കുന്നത്’; യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍. ഹരി

പകർച്ചവ്യാധി പ്രതിരോധത്തിന് സംസ്ഥാനവ്യാപക ഡ്രൈ ഡേ; ഇന്ന് മുതൽ മൂന്ന് ദിവസം തീവ്ര ശുചീകരണ യജ്ഞം

സ്വകാര്യ ബസ്സുകൾക്ക് നികുതിയിൽ വൻ ഇളവ്; ഇലക്ട്രിക് വാഹനങ്ങൾക്കും ആശ്വാസം, ഗതാഗത മേഖലയ്‌ക്ക് ബജറ്റിൽ പ്രഖ്യാപനങ്ങൾ

കണ്ണൂരിൽ ജീവനൊടുക്കാന്‍ ശ്രമിച്ച യുവതി മരിച്ചു;ആണ്‍സുഹൃത്തിന്റെ മർദനത്തെ തുടർന്നുണ്ടായ മാനസിക വിഷമമെന്ന് കുടുംബം

Latest News

ലോകകപ്പിന് പിന്നാലെ പുതിയ വിവാദം; അമേരിക്ക യാത്രാനുമതി നിഷേധിച്ചെന്ന് ആരോപണം, ഫിഫയെ സമീപിച്ച് ഇറാന്‍

ഹോര്‍മൂസ് കടലിടുക്ക് തുറന്നു; 62,370 മെട്രിക് ടണ്‍ എല്‍എന്‍ജിയുമായി ‘ദിശ’ ഗുജറാത്ത് തീരത്ത്, കൂടുതല്‍ കപ്പലുകള്‍ ഇന്ത്യയിലേക്ക്

രാഹുല്‍ ഗാന്ധിക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ‘ആരോഗ്യവും ദീര്‍ഘായുസ്സും നേരുന്നു’

രോഹിത്തും കോഹ്ലിയും ലോകകപ്പ് പദ്ധതിയില്‍ തുടരുമോ? നിര്‍ണായക സൂചന നല്‍കി ബിസിസിഐ സെക്രട്ടറി

നീറ്റ് റീ-എക്‌സാമിന് മുന്നറിയിപ്പുമായി എന്‍ടിഎ; വ്യാജ സന്ദേശങ്ങളില്‍ വീഴരുത്, അഡ്മിറ്റ് കാര്‍ഡ് ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് മാത്രം ഡൗണ്‍ലോഡ് ചെയ്യുക

വൈഭവ് സൂര്യവംശിക്ക് തിരിച്ചടിയാകുമോ? ശ്രീലങ്ക എയ്‌ക്കെതിരായ തര്‍ക്കത്തിന് പിന്നാലെ അച്ചടക്ക നടപടി പരിഗണിച്ച് ബിസിസിഐ

വൈഭവ് സൂര്യവംശിക്ക് അവസാന അവസരമോ? ശ്രീലങ്ക എയ്‌ക്കെതിരായ ഫൈനലില്‍ തെളിയിക്കാനുള്ള നിര്‍ണായക വെല്ലുവിളി

ജയം മാത്രമാണ് ലക്ഷ്യം; നെയ്മറില്ലാതെ ഹെയ്തിക്കെതിരെ ജീവന്‍മരണ പോരിനിറങ്ങി ബ്രസീല്‍; മത്സരം നാളെ രാവിലെ ആറിന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies