വാരാണസി: പൊതുജനങ്ങൾക്ക് സഞ്ചാരതടസ്സം സൃഷ്ടിച്ച കയ്യേറ്റങ്ങൾക്കെതിരെ നടപടി ശക്തമാക്കി ഉത്തർപ്രദേശ് ഭരണകൂടം. വാരാണസിയിലെ ദാൽ മണ്ഡി മേഖലയിൽ റോഡ് കയ്യേറി നിർമിച്ച മിർസ കരിമുള്ള ബേഗ് പള്ളിയുമായി ബന്ധപ്പെട്ട അനധികൃത നിർമ്മാണ ഭാഗങ്ങളാണ് അധികൃതർ പൊളിച്ചുനീക്കിയത്.
നഗരത്തിലെ ഏറ്റവും തിരക്കേറിയ വ്യാപാര കേന്ദ്രങ്ങളിലൊന്നായ ദാൽ മണ്ഡിയിൽ റോഡ് വികസനത്തിനും സുഗമമായ ഗതാഗതത്തിനും തടസ്സമായി മാറിയ കയ്യേറ്റങ്ങളാണ് നീക്കം ചെയ്തതെന്ന് അധികൃതർ അറിയിച്ചു. റവന്യൂ, നഗരസഭ, പൊലീസ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു നടപടി.
കനത്ത പൊലീസ് സുരക്ഷ ഒരുക്കിയിലായിരുന്നു പൊളിക്കൽ നടപടികൾ പുരോഗമിച്ചത്. പ്രദേശത്ത് അധിക സേനയെ വിന്യസിച്ചിരുന്നുവെന്നും സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവെന്നും അധികൃതർ അറിയിച്ചു. അനധികൃത നിർമ്മാണങ്ങൾക്കെതിരെ നിയമാനുസൃത നടപടികൾ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും തുടരുകയാണെന്നും അധികൃതർ അറിയിച്ചു.















