തിരുവനന്തപുരം: കൊല്ലം ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിലെ രാമായണ പ്രഭാഷണത്തിനായി ഡോ. അനിൽ മുഹമ്മദിനെ ക്ഷണിച്ച സംഘാടകരുടെ തീരുമാനത്തിനെതിരെ സോഷ്യൽ മീഡിയയിൽ വിമർശനം ശക്തമാകുന്നു. ഓഗസ്റ്റ് 2 നാണ് ക്ഷേത്രവേദിയിൽ രാമായണ പ്രഭാഷണം നിശ്ചയിച്ചിരിക്കുന്നത്. പുറമേ മതപരിഷ്‌കരണവാദിയെന്ന പ്രതീതി സൃഷ്ടിക്കുന്ന തരത്തിൽ വീഡിയോകൾ അവതരിപ്പിക്കുമ്പോഴും, ഉള്ളടക്കങ്ങൾ ആത്യന്തിക ഇസ്ലാമിക നിലപാടുകളെ പിന്തുണയ്‌ക്കുന്നതാണെന്നാണ് വിമർശകർ ആരോപിക്കുന്നത്. “ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാൻ ഹിന്ദു ആചാര്യന്മാർ ഇല്ലേയെന്ന” ചോദ്യവും പ്രസക്തമാണ്.
സ്വതന്ത്രചിന്തകനും പ്രഭാഷകനുമായ ശിഹാബുദ്ദീന്‍ മേത്തര്‍ മരിച്ചപ്പോള്‍, അദ്ദേഹത്തെ അപമാനിച്ചുകൊണ്ട് അനിൽ വീഡിയോ ചെയ്തതും, ചിരിച്ചതുമൊക്കെ വിവാദമായിരുന്നു. അടിമത്തം തകര്‍ക്കാനിരുന്ന മേത്തര്‍ സമ്പൂര്‍ണ്ണ അടിമത്തത്തിലേക്ക് മടങ്ങിയെന്ന’ തമ്പ് നെയില്‍ ഇട്ടാണ് അനില്‍ മുഹമ്മദ് പരിഹാസ വീഡിയോ ചെയ്തത്. കെ.എം.എം.എലിൽ കമ്യൂണിറ്റി ആന്‍ഡ് പബ്ലിക് റിലേഷന്‍ മാനേജറായി ജോലി ചെയ്തിരുന്ന കാലത്താണ് ഇയാൾ സോഷ്യൽ മീഡിയയിൽ ഇത്തരം പോസ്റ്റ് പങ്കുവെച്ചത്. ഒടുവിൽ സസ്പെൻഷനിലായ അനിൽ മുഹമ്മദ് അടുത്തിടെയാണ് തിരിച്ച് ജോലിക്ക് കയറിയത്.















