മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം
Friday, August 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 14, 2026, 11:41 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മലപ്പുറത്ത് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടിയ കേസിൽ അന്വേഷണം വ്യാപിപ്പിച്ച് ദേശീയ അന്വേഷണ ഏജൻസി. അനധികൃതമായി ശേഖരിച്ചും കടത്തിക്കൊണ്ടുവന്നും സൂക്ഷിച്ച സ്ഫോടകവസ്തുക്കളുടെ ഉറവിടവും വിതരണ ശൃംഖലയും ഉപയോഗിക്കാനിരുന്ന ലക്ഷ്യവും കണ്ടെത്താനാണ് എൻഐഎ അന്വേഷണം. കേസിന് ദേശീയസുരക്ഷയുമായി ബന്ധമുണ്ടെന്ന് എൻഐഎ വ്യക്തമാക്കിയിട്ടുണ്ട്. കേസിലെ ചില പ്രതികൾക്ക് ഉന്നത രാഷ്‌ട്രീയ ബന്ധങ്ങളുണ്ടെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. മുഖ്യപ്രതി ഹാരിസിന് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന സംശയവും ശക്തമാണ്.

കേസിന്റെ അന്വേഷണം വ്യാപിപ്പിച്ച എൻഐഎ മേയ് 30ന് കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി 19 കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന നടത്തിയിരുന്നു. പ്രതികളുമായി ബന്ധപ്പെട്ട വീടുകൾക്കും സ്ഥാപനങ്ങൾക്കും പുറമെ സ്ഫോടകവസ്തു വിതരണക്കാരുടെയും നിർമാതാക്കളുടെയും കേന്ദ്രങ്ങളിലും പരിശോധന നടന്നു. ഡിജിറ്റൽ ഉപകരണങ്ങൾ, രേഖകൾ, ജെലറ്റിൻ സ്റ്റിക്കുകൾ ഉൾപ്പെടെയുള്ള വസ്തുക്കളും റെയ്ഡിൽ പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചിരുന്നു.

ഫെബ്രുവരി ഏഴിനാണ് ചെമ്മാട്-തളപ്പാറ റോഡിലെ ഫർഹ ഹോളോബ്രിക്സ് കമ്പനിയുടെ വളപ്പിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പൊലീസ് പിടികൂടിയത്. ലോറിയിൽ നിന്ന് 89,600 ജെലറ്റിൻ സ്റ്റിക്കുകളും 10,500 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകളും കണ്ടെത്തി. ജെലറ്റിൻ സ്റ്റിക്കുകൾ 448 ബോക്സുകളിലും ഡിറ്റണേറ്ററുകൾ 35 ബോക്സുകളിലുമായിരുന്നു സൂക്ഷിച്ചിരുന്നത്. സാധുവായ ലൈസൻസോ അനുമതിയോ ഇല്ലാതെയാണ് മുഴുവൻ ശേഖരവും സംഭരിച്ചതെന്ന് എൻഐഎ അറിയിച്ചു.

സംഭവത്തിൽ ഉപയോഗിച്ച KL-10-BF-8395 നമ്പർ ലോറിയും പൊലീസ് പിടിച്ചെടുത്തിരുന്നു. കേസിൽ ലോറിയുമായി ബന്ധപ്പെട്ട് ആദ്യം കേരള പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് എൻഐഎ ഏപ്രിലിൽ കേസ് ഏറ്റെടുത്തു.

കേരളത്തെ ആകെ കത്തിക്കാൻ തക്ക അളവിലുള്ള സ്ഫോടക വസ്തുക്കളായിരുന്നു ചെമ്മാട് നിന്നും പിടിച്ചെടുത്ത്. എന്നാൽ മിക്ക മാദ്ധ്യമങ്ങളിലും ഇത് കാര്യമായ വാർത്തയായില്ല. മലപ്പുറത്ത് നടക്കുന്ന വിവിധ വിധ്വംസക പ്രവർത്തനങ്ങൾക്ക് രാഷ്‌ട്രീയ സംരക്ഷണം ലഭിക്കുന്നുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. ഇരു മുന്നണികളിലെയും രാഷ്‌ട്രീയ നേതൃത്വങ്ങൾക്ക് ഇത്തരം പ്രവർത്തനങ്ങളോട് മൃദുസമീപനമാണെന്ന വിമർശനവും ഉയരുന്നുണ്ട്. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ മലപ്പുറത്ത് തീവ്രവാദ-ലഹരി ശൃംഖലകൾ കൂടുതൽ സ്വാധീനം നേടുന്നുവെന്ന ആരോപണവും ശക്തമാണ്.

 

 

Tags: Explosive seizedChemmad
Share
Tweet
SendShare

More News from this section

വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിച്ച പ്രതിയെ പിടികൂടാനെത്തിയ പൊലീസിനും മർദ്ദനം; വാഹനം തകർക്കാനും ശ്രമം

മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

 വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്; പ്രതിഷേധവുമായി യൂത്ത് ലീഗും എംഎസ്എഫും

ബസിൽ വന്നിറങ്ങിയ യുവാവിനെ കൂട്ടിക്കൊണ്ടുപോകാനെത്തിയവരും കുടുങ്ങി; കൊട്ടാരക്കരയിൽ 144 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ പിടിയിൽ

‘വിസി’യെ ജീവനോടെ സംസ്കരിച്ച് എസ്.എഫ്.ഐ; കാലടി സർവകലാശാലയിൽ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം; അതിരുവിട്ട് ‘കുട്ടി സഖാക്കളുടെ’ പ്രതിഷേധ ആഭാസം

Latest News

കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

മലപ്പുറത്തെ വൻ സ്ഫോടകവസ്തു ശേഖരം; രാഷ്‌ട്രീയ ബന്ധം അന്വേഷിച്ച് എൻഐഎ, കേരള-കർണാടക-തമിഴ്നാട് കേന്ദ്രീകരിച്ച് അന്വേഷണം

റീചാർജ് പോക്കറ്റ് കാലിയാക്കും!! 299 അടക്കം കുറഞ്ഞ പ്ലാനുകൾ നിർത്തലാക്കി എയർടെൽ; ഫോൺ ഉപയോഗത്തിന് ഇനി വലിയ വില നൽകേണ്ടി വരും

അടുത്ത ‘നന്മമരവും’?? വീട് നിർമ്മിച്ച് നൽകാൻ എന്ന പേരിൽ പണപ്പിരിവ്; വ്ലോഗർ ശാലു പേയാടിന് കുരുക്ക് മുറുകുന്നു; വയോധികയെ ആക്രമിച്ചെന്ന പരാതിയിൽ കേസ്

കോഴിക്കോട് മെഡിക്കൽ കോളേജ് ബയോകെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറെ മരിച്ച നിലയിൽ കണ്ടെത്തി

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

രണ്ടര വർഷം മുൻപ് വിവാഹം, പണം ആവശ്യപ്പെട്ട് പീഡനം; ഭർതൃവീട്ടിൽ യുവതിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies