കോഴിക്കോട്: മതനിയമങ്ങൾ വിശദീകരിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ മുഫ്തിയാകാൻ ശ്രമിച്ചെന്ന് കേരള മുസ്ലിം ജമാഅത്ത് വൈസ് പ്രസിഡന്റ് എ. സൈഫുദ്ദീൻ ഹാജി. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പരാമർശത്തെ വിമർശിക്കാൻ മുഖ്യമന്ത്രിക്ക് സ്വാതന്ത്ര്യമുണ്ടെന്നും എന്നാൽ മതകാര്യങ്ങളിൽ വിശദീകരണം നൽകാൻ ശ്രമിച്ചത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ “ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർക്ക് അറിയാത്ത ഖുർആനും ഇസ്ലാമിക ചരിത്രവും തനിക്ക് അറിയാം” എന്ന തരത്തിൽ മുഖ്യമന്ത്രി വിശദീകരിക്കാൻ ശ്രമിച്ചുവെന്നാണ് സൈഫുദ്ദീൻ ഹാജിയുടെ വിമർശനം. കാന്തപുരം ഉസ്താദ് 19-ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് 21-ാം നൂറ്റാണ്ടിൽ പറയുന്നതെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തെയും അദ്ദേഹം വിമർശിച്ചു.
മതവിഷയത്തിൽ മുഖ്യമന്ത്രിക്ക് ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ വിശദീകരിക്കാൻ ശ്രമിച്ചത്. “അത് തീർത്തും തെറ്റാണ്. അത് അദ്ദേഹത്തിന്റെ തെറ്റല്ല. പിഴവ് പറ്റിയെന്ന് പൊതുസമൂഹത്തിന് മുന്നിൽ വിശദീകരിക്കാമെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്” എന്നും അദ്ദേഹം പറഞ്ഞു.















