പന്നിയോടൻ കുഞ്ഞിരാമന് വയസ്സ് നൂറ്റിമൂന്നായി .. ഭാര്യ കല്യാണിക്ക് തൊണ്ണൂറും .. ഈ വയസ്സിലും വിശപ്പടക്കാൻ ഈ വൃദ്ധ ദമ്പതികൾ പക്ഷേ വിയർത്ത് പണിയെടുത്തേ മതിയാകൂ ..മകൾ പദ്മിനിയാകട്ടെ അസുഖബാധിതയാണ്. മരുമകൻ വാസുവും വാർദ്ധക്യത്തിലെ അസ്വസ്ഥതകൾ കാരണം പണിക്കൊന്നും പോകുന്നില്ല..
(വിനീഷിന്റെ വീട് )
പേരക്കുട്ടി വിനീഷായിരുന്നു ആകെയുള്ള അന്നദാതാവ് .. തങ്ങൾ ഒരു കാലത്ത് വിശ്വസിച്ചിരുന്ന പ്രത്യയശാസ്ത്രം മറ്റൊരു ആദർശത്തിൽ വിശ്വസിച്ചു എന്നത് കൊണ്ട് മാത്രം ആ പേരക്കുട്ടിയെ അരിഞ്ഞുവീഴ്‌ത്തിയതിന്റെ നടുക്കത്തിലാണിവർ . അമ്മമ്മേ എന്ന് വിളിച്ച് കടന്നുവരുന്ന പേർക്കുട്ടി ഓർമ്മയായെന്ന് ഇപ്പോഴും വിശ്വസിക്കാൻ കല്യാണിക്ക് കഴിയുന്നില്ല .
ഇനി ഈ നാല് വയറുകൾ കഴിഞ്ഞു പോകണമെങ്കിൽ നൂറ്റിമൂന്നാം വയസ്സിലും കുഞ്ഞിരാമൻ ജോലി ചെയ്യണം . ഒരർത്ഥത്തിൽ വിനീഷിനെ അരിഞ്ഞു വീഴ്‌ത്തുമ്പോൾ മാർക്സിസ്റ്റുകാർ കൊലപ്പെടുത്തുന്നത് ഈ പാവം അമ്മമ്മയേയും അപൂപ്പനേയും കൂടിയാണ് .