ഇസ്താംബൂൾ: ഇസ്താംബൂളിൽ നിശാക്ലബ്ബിൽ കഴിഞ്ഞ ദിവസമുണ്ടായ വെടിവയ്പ്പിന്റെ ഉത്തരവാദിത്വം ആഗോള ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു.
ഒരു പ്രസ്താവനയിലാണ് ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തത്. പുതുവർഷം ആരംഭിക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപുണ്ടായ ആക്രമണത്തിൽ 39 പേർ കൊല്ലപ്പെടുകയും എഴുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ആക്രമണത്തിന്റെയും, അക്രമിയുടെയും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഇതിൽ നിശാക്ലബ്ബിനു പുറത്തുനിന്നും അക്രമി വെടിയുതിർത്തു കൊണ്ടു മുന്നേറുന്ന ദൃശ്യങ്ങൾ വ്യക്തമായിരുന്നു. അൽപ്പ സമയം മുൻപാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ഇസ്ലാമിക് സ്റ്റേറ്റ് പ്രസ്താവനയിറക്കിയത്.