ന്യൂഡൽഹി: അകാരണമായി പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയ സെൻകുമാറിനെ വീണ്ടും ഡിജിപിയാക്കാൻ സുപ്രീം കോടത് ഉത്തരവ്. സെൻകുമാറിന് പൊലീസ് മേധാവി സ്ഥാനം തിരിച്ചുനൽകണമെന്നാണ് വിധി.
സംസ്ഥാന സർക്കാരിന്റെ എല്ലാ വാദങ്ങളും തളളിക്കളഞ്ഞ് കോടതി ഉത്തരവ് പുറത്തിറക്കി. സെൻകുമാറിനോട് സംസ്ഥാന സർക്കാർ മോശമായാണ് പെരുമാറിയതെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.
ഒരു വർഷം തികയക്കുന്ന പിണറായി സർക്കാരിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് സുപ്രീം കോടതിയുടെ ഉത്തരവ്. കോടതിയുടേത് ചരിത്രപരമായ വിധിയെന്ന് നിയമവിഗ്ദ്ധർ വിലയിരുത്തുന്നു.
സത്യസന്ധരായ ഉദ്യോഗസ്ഥർ ക്രൂശിക്കപ്പെടരുതെന്ന് സെൻകുമാർ പ്രതികരിച്ചു.