ലഖ്നൗ : അയോദ്ധ്യയിൽ ജീവിച്ചിരുന്ന ഗുംനാമി ബാബ എന്ന സന്യാസി നേതാജിയായിരുന്നെന്ന് കൂടുതൽ പേരും വിശ്വസിക്കുന്നതായി വിഷ്ണു സഹായ് അന്വേഷണക്കമ്മീഷൻ. കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നും റിപ്പോർട്ട് ഗവർണർക്ക് സമർപ്പിച്ചതായും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വർഷം ജൂണിൽ അലഹബാദ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരം അഖിലേഷ് യാദവ് സർക്കാരാണ് വിഷ്ണു സഹായ് അന്വേഷണക്കമ്മീഷനെ നിയോഗിച്ചത് . ഗുംനാമി ബാബ സുഭാഷ് ബോസാണെന്ന് അവകാശപ്പെട്ടു കൊണ്ട് സമർപ്പിച്ച പൊതു താത്പര്യ ഹർജിയെത്തുടർന്നായിരുന്നു കോടതിയുടെ നിർദ്ദേശം വന്നത്.
ഗുംനാമി ബാബയുമായി ബന്ധപ്പെട്ട് മൊഴി തന്ന കൂടുതൽ പേരും ബാബ നേതാജിയാണെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം വെളിപ്പെടുത്തി. ബാബയുടെ ജന്മദിനം ജനുവരി 23 നാണ് അനുയായികൾ ആഘോഷിച്ചിരുന്നത് . നേതാജിയുടെ ജന്മദിനവും അന്നു തന്നെയാണ് .