യദുകൃഷ്ണൻ ശാന്തിയാകുമ്പോൾ
Monday, June 8 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Columns

യദുകൃഷ്ണൻ ശാന്തിയാകുമ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2017, 08:27 pm IST
FacebookTwitterWhatsAppTelegram

വായുജിത്


പതിനഞ്ചു വർഷങ്ങൾക്ക് മുൻപ് ഇതേപോലൊരു ഒക്ടോബർ മാസത്തിൽ പരമോന്നത കോടതി ഒരു വിധി പറഞ്ഞിരുന്നു . ജഡ്ജിമാരായ എസ് രാജേന്ദ്രബാബുവും , ദൊരൈസ്വാമി രാജുവും ഉൾപ്പെട്ടെ ബഞ്ചാണ് വിധി പറഞ്ഞത് .

എറണാകുളം കൊങ്ങോർപ്പിള്ളി നീറിക്കോട് ശിവക്ഷേത്രത്തിലെ ഒരു ഭക്തനായ എൻ ആദിത്യനായിരുന്നു ഹർജിക്കാരൻ . എതിർ ഭാഗത്തുണ്ടായിരുന്നത് തിരുവിതാം‌കൂർ ദേവസ്വം ബോർഡും പിന്നെയൊരു കെ എസ് രാകേഷും .

1993 ൽ തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ ശാന്തി നിയമന പരീക്ഷയിൽ മുപ്പത്തൊന്നാം റാങ്കുകാരനായിരുന്നു കെ എസ് രാകേഷ് . അദ്ദേഹത്തെ നിയമിച്ചതാകട്ടെ നീറിക്കോട് ശിവക്ഷേത്രത്തിലും . എന്നാൽ വേഴപ്പറമ്പ് മനയിൽ നിന്നുള്ള കത്തിനെ തുടർന്ന് രാകേഷിനെ നിയമിക്കേണ്ടെന്ന് ക്ഷേത്രം ഭരണാധികാരികൾ തീരുമാനിക്കുന്നു . കാരണം രാകേഷ് ഈഴവനാണ് .

നിയമനം നടത്തുന്നത് എല്ലാ നിയമങ്ങളും പാലിച്ചാണെന്നും രാകേഷിനെ ക്ഷേത്രത്തിൽ പൂജാരിയായി എടുക്കണമെന്നും ദെവസ്വം ബോർഡ് വീണ്ടും നിർദ്ദേശിച്ചതോടെ രാകേഷിന് ശ്രീകോവിലിൽ പ്രവേശനം ലഭിക്കുമെന്നായി . എന്നാൽ ഈ നിയമനം അന്ന് തന്നെ ഹൈക്കോടതി സ്റ്റേ ചെയ്തു . കേരളത്തിലെ ക്ഷേത്രങ്ങളിൽ മലയാളി ബ്രാഹ്മണർക്കു മാത്രമേ പൂജ ചെയ്യാൻ അധികാരമുള്ളൂ എന്നായിരുന്നു ഹർജിക്കാരന്റെ വാദം

തുടർന്ന് നടന്ന നിയമ പോരാട്ടത്തിനൊടുവിൽ 1995 ഡിസംബർ 4 ന് കേരള ഹൈക്കോടതി കെ എസ് രാകേഷിന്റെ നിയമനം അംഗീകരിച്ചു. എന്നാൽ അവിടെയും നിൽക്കാതെ കേസ് സുപ്രീം കോടതിയിലെത്തി. ഒടുവിൽ 2002 ഒക്ടോബർ മൂന്നിന് ഇന്ത്യയുടെ പരമോന്നത കോടതി ഹിന്ദു ധർമ്മശാസ്ത്രങ്ങളും പല കോടതി വിധികളും എല്ലാം പരിശോധിച്ച് അന്തിമ വിധി പ്രഖ്യാപിച്ചു .

“പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷിന് ക്ഷേത്രത്തിൽ പൂജ ചെയ്യാൻ അവകാശമുണ്ട് “

ഇന്ന് പറവൂർ രാകേഷ് തിരുവിതാം‌കൂർ ദേവസ്വം ബോർഡിന്റെ തന്ത്രി കൂടിയാണ് . നമ്പൂതിരി സമുദായത്തിൽ നിന്നല്ലാത്ത ആദ്യത്തെ തന്ത്രി . അദ്ദേഹത്തിന് മന്ത്രദീക്ഷ നൽകിയത് രാഷ്‌ട്രീയ സ്വ്യംസേവക സംഘത്തിന്റെ പ്രചാരകായ പി മാധവൻ എന്ന മാധവ്ജി ആയിരുന്നു .

സുപ്രീം കോടതി വരെ നീണ്ട നിയമ പോരാട്ടത്തിന് പിന്തുണ നൽകിയത് ആരെന്ന് ചോദിച്ചാൽ രാകേഷ് തന്ത്രികളുടെ മറുപടി ഇങ്ങനെയാണ് .

“ഹിന്ദു സംഘടനകളില്‍നിന്നും വലിയ പിന്തുണയാണ്‌ ലഭിച്ചത്‌. ആര്‍എസ്‌എസും ഹിന്ദുസംഘടനകളും നല്‍കിയ പിന്തുണയാണ്‌ സുപ്രീംകോടതി വരെ നിയമയുദ്ധം നടത്തുവാന്‍ എനിക്ക്‌ ആത്മവിശ്വാസം നല്‍കിയത്‌. ഹിന്ദു സംഘടനകള്‍ ഒപ്പം നിന്നു എന്നത്‌ തന്നെ വലിയ കാര്യമാണ്‌. വലിയൊരു പ്രചോദനമായിരുന്നു അത്‌“

മാധവ് ജിയുമായുള്ള ബന്ധത്തെ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു

“മാധവ്ജിയില്‍നിന്നാണ്‌ മന്ത്രദീക്ഷ സ്വീകരിക്കുന്നത്‌. അദ്ദേഹത്തിന്റെ ശിഷ്യനായി കൂടെ കഴിഞ്ഞിരുന്ന കാലഘട്ടത്തിലാണ്‌ ആര്‍എസ്‌എസുമായി ബന്ധപ്പെടുന്നതും സ്വയംസേവകനാകുന്നതും ഗുരുദക്ഷിണ സമര്‍പ്പിച്ച്‌ തുടങ്ങുന്നതും. മാധവ്ജി മരിക്കുമ്പോള്‍ വലത്‌ കൈ എന്റെ കൈയിലും ഇടതുകൈ മേനോന്‍ സാറിന്റെ (ആര്‍എസ്‌എസ്‌ പ്രാന്ത സംഘചാലക്‌ പിഇബി മേനോന്‍)കയ്യിലുമായിരുന്നു. ഗുരുവിന്റെ വലിയൊരനുഗ്രഹമായിട്ടാണ്‌ അത്‌ ഞാന്‍ കരുതുന്നത്‌. “

പാലിയം വിളംബരം എന്ന മഹാ പ്രഖ്യാപനം കൂടി ഈ അവസരത്തിൽ നാമോർക്കേണ്ടതുണ്ട് .

1987 ആഗസ്റ്റ് 26 ന് ചേന്ദമംഗലം പാലിയം കൊട്ടാരത്തില്‍ പ്രഖ്യാപിച്ച പാലിയം വിളംബരം ഒരു രണ്ടാംക്ഷേത്ര പ്രവേശന വിളംബരമായിരുന്നു. ബ്രാഹ്മണ്യം ജനനംകൊണ്ടല്ലെന്നും കര്‍മംകൊണ്ടാണെന്നും യോഗ്യത നേടിയ ഏതൊരാള്‍ക്കും ക്ഷേത്രപൗരോഹിത്യം ഉള്‍പ്പെടെ എല്ലാ പൗരോഹിത്യത്തിനും അര്‍ഹതയുണ്ടെന്നും പാലിയത്തുചേര്‍ന്ന പണ്ഡിത സദസ്സ് വിളംബരം ചെയ്തു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച സംഘാടകനും മാധവ്ജിയായിരുന്നു

പുലയ സമുദായത്തിൽ പെട്ട യദു കൃഷ്ണൻ  മണപ്പുറം മഹാദേവ ക്ഷേത്രത്തിൽ പൂജാരിയാകുമ്പോൾ ഹിന്ദു സമൂഹത്തിന് അതൊരു ചരിത്ര പരമായ മുഹൂർത്തം തന്നെയാണ് . സാമൂഹ്യ സമരസത സംഘർഷത്തിലൂടെയല്ലാതെ സാദ്ധ്യമാക്കണമെന്ന് ചിന്തിക്കുന്ന രാഷ്‌ട്രീയ സ്വയംസേവക സംഘത്തിനും ഇത് അഭിമാന മുഹൂർത്തം തന്നെ ..

അതേസമയം ഈ ചരിത്രമാറ്റത്തിന് ഇനിയും ഗതിവേഗം ആർജ്ജിക്കേണ്ടതുണ്ട് . ആയിരക്കണക്കിന് വർഷമായി സമൂഹത്തിലാഴ്ന്നിറങ്ങിയ ഭേദഭാവം കേവലം പത്തോ നൂറോ വർഷങ്ങൾ കൊണ്ട് പൂർണമായും മാറ്റാനാവില്ല എന്ന് സമ്മതിക്കുമ്പോൾ തന്നെ അതൊരു ഒഴിവുകഴിവായി കാണുകയും അരുത് .

ഹിന്ദു സംഘടനകൾക്ക് ഇക്കാര്യത്തിൽ വലിയ മുന്നേറ്റങ്ങൾ തന്നെ നടത്താനുണ്ട് . എന്റെയുള്ളിലും നിന്റെയുള്ളിലും നിറഞ്ഞു നിൽക്കുന്നത് ഒരേ ഈശ്വര ചൈതന്യമാണെന്ന് പഠിപ്പിക്കുന്ന സംസ്കാരം നെഞ്ചിലേറ്റുന്നവർ അതിൽ അമാന്തം കാണിക്കാൻ പാടില്ല . പൂർവസൂരികൾ ആഗ്രഹിക്കുന്നതും അതു തന്നെയാണ്

Share24TweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

‘ഇന്ത്യയിലെ ആദ്യത്തെ മുസ്ലീം സ്‌കൂൾ അധ്യാപിക’; വെറും കെട്ടുകഥ; ‘ഫാത്തിമ ഷെയ്ഖ്’ ജീവിച്ചിരുന്നില്ല; കുറ്റസമ്മതവുമായി എഴുത്തുകാരൻ

“ഇതുപോലെ സമഭാവനയോടെ ചേർത്തുപിടിക്കാൻ, മറ്റാർക്കാണ് കഴിയുക?” കുവൈത്തിൽ പ്രധാനമന്ത്രിയെ നേരിട്ട് കണ്ട അനുഭവം പങ്കുവെച്ച് പ്രവാസി സാമൂഹ്യപ്രവർത്തക

കിഴക്കിന്റെ വെനീസിന് നരേന്ദ്ര മോദിയുടെ ഗ്യാരന്റി; ത്രികോണ പോരിൽ ബിജെപിയുടെ പെൺകരുത്ത്; ആലപ്പുഴയിൽ ശോഭിക്കാൻ ശോഭാ സുരേന്ദ്രൻ

“തെൻചെന്നൈ തേർതൽ” : തമിഴിശൈയും തമിഴച്ചിയും നേർക്കുനേർ

കശ്മീർ കാ സാത്ത്, കശ്മീർ കാ വികാസ്: ആർട്ടിക്കിൾ 370 നീക്കം ചെയ്തപ്പോൾ കശ്മീർ നേടിയത് യഥാർത്ഥ സ്വാതന്ത്ര്യം

Latest News

അനധികൃത കുടിയേറ്റം: 2860 പേരുടെ വിവരങ്ങള്‍ സ്ഥിരീകരിക്കാന്‍ ബംഗ്ലാദേശിനോട് ഇന്ത്യ; അതിര്‍ത്തിയിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം

കേരളത്തില്‍ കാലവര്‍ഷം കനക്കുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഇടുക്കിയില്‍ രാത്രിയാത്രയ്‌ക്ക് വിലക്ക്

ഫിലിപ്പീന്‍സില്‍ ശക്തമായ ഭൂചലനം: റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി; സുനാമി മുന്നറിയിപ്പ്; കെട്ടിടങ്ങള്‍ തകര്‍ന്ന് വീണു

ഇന്ത്യയെ ആര്‍ക്കും തലകുനിക്കാന്‍ കഴിയില്ല; പ്രതിരോധ നിര്‍മ്മാണത്തില്‍ രാജ്യം സ്വയംപര്യാപ്തത നേടി: രാജ്‌നാഥ് സിംഗ്

ഉത്തര്‍പ്രദേശില്‍ സ്വത്ത് തട്ടിയെടുക്കാന്‍ വ്യവസായിയുടെ മകനെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതായി പരാതി; ഫിസിയോതെറാപ്പിസ്റ്റും പിതാവും അറസ്റ്റില്‍

ഇറാന്‍ പരമാധികാരി മൊജ്തബ ഖമേനി എവിടെയെന്ന് തനിക്കറിയാം; അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലെന്ന് ഡൊണാള്‍ഡ് ട്രംപ്

അതിര്‍ത്തി കടന്നുള്ള വ്യാപാരം ഇനി കൂടുതല്‍ ഡിജിറ്റലാകും; ‘എല്‍.പി.എം.എസ്’ പോര്‍ട്ടല്‍ ജൂണ്‍ 9-ന് അമിത് ഷാ ഉദ്ഘാടനം ചെയ്യും

തണ്ണിത്തോടില്‍ പ്രകൃതിക്ഷോഭം: ഹൈസ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു; ഞായറാഴ്ചയായതിനാല്‍ ഒഴിവായത് വന്‍ ദുരന്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies