ന്യൂഡൽഹി :ഇന്ത്യയുടെ നൂറാം ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിനെതിരെ പാകിസ്ഥാൻ . ഇത്തരം ഉപഗ്രഹങ്ങൾ ശാസ്ത്ര ആവശ്യങ്ങൾക്ക് മാത്രമല്ല പ്രതിരോധ മേഖലയിലും ഉപയോഗിക്കും. ഇത് മേഖലയിലെ സമാധാനത്തിന് ഭംഗം ഉണ്ടാക്കുമെന്നും പാകിസ്ഥാൻ വിദേശകാര്യ വക്താവ് പറഞ്ഞു.
എല്ലാ രാജ്യങ്ങൾക്കും ബഹിരാകാശ ഗവേഷണങ്ങൾ നടത്താമെന്നത് സമ്മതിക്കുന്നു. എന്നാൽ അത് സൈനിക ആവശ്യത്തിനുപയോഗിക്കുന്നത് എതിർക്കപ്പെടേണ്ടതാണെന്നും പാക് വിദേശകാര്യ വക്താവ് ഡോ. മൊഹമ്മദ് ഫൈസൽ ചൂണ്ടിക്കാട്ടി.
കാര്‍ട്ടോസാറ്റ് രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളാണ് പിഎസ്എല്‍വി-സി40 വിജയകരമായി വിക്ഷേപിച്ചത്.ഇന്ന് രാവിലെ 9:29 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം.ഐഎസ്ആര്‍ഒയുടെ 42-ാമത് ദൗത്യമാണിത്.
ഐഎസ്ആർഒയുടെ നൂറാമത്തെ ഉപഗ്രഹമാണ് കാര്‍ട്ടോസാറ്റ് രണ്ട്. ഈ ശ്രേണിയില്‍പ്പെട്ട മൂന്നാമത്തെ ഉപഗ്രഹത്തിനൊപ്പം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളും ഇന്ത്യയുടെ രണ്ട് ചെറുഉപഗ്രഹങ്ങളുമാണ് വിക്ഷേപിച്ചത്.