തൃശൂർ : വാൽപ്പാറയിൽ നാലു വയസ്സുകാരനെ കൊന്ന് ഭീതി വിതച്ച നരഭോജിപ്പുലി കൂട്ടിലായത് . തമിഴ്നാട് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത് .
പുലിയുടെ ആക്രമണം രൂക്ഷമായ നെടുമല എസ്റേറ്റിലാണ് വനം വകുപ്പിന്റെ നേതൃത്വത്തിൽ കൂട് സ്ഥാപിച്ചത് ആക്രമണകാരിയായ പുലി മനുഷ്യ മാംസം ഭക്ഷിക്കുന്ന സ്വഭാവം കാണിക്കുന്നതായി മൃതദേഹങ്ങളുടെ പരിശോധനയിൽ വ്യകതമായ സാഹചര്യത്തിൽ നരഭോജിയായ പ്രഖ്യാപിക്കണമെന്ന് ആവശ്യം ഉയർന്നിരുന്നു.
നെടുമല എസ്റ്റേറ്റിൽ നാലു വയസുകാരനെ പുലി കടിച്ചു കൊന്നതോടെയാണ് കൂടു സ്ഥാപിച്ചത് . ഝാർഖണ്ഡ് സ്വദേശിയായ തോട്ടം തൊഴിലാളി അഷ്റഫ് അലിയുടേയും സഫിയയുടേയും മകനായ സൈദുള്ളയെയാണ് പുലി കൊലപ്പെടുത്തിയത്.
കഴിഞ്ഞ ഏഴുവർഷത്തിനിടെ ആറു കുട്ടികൾക്കാണ് വാൽപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായത്.